രണ്ടു തവണ മാത്രമാണ് തുർക്കിക്ക് ഫിഫ അണ്ടർ 17 ലോകകപ്പിൽ മത്സരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. 2005ലും 2009ലും. പെറുവിൽ നടന്ന 2005 ലോകകപ്പിൽ നാലാം സ്ഥാനംവരെയെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരത്തിൽ നെതർലൻഡ്സിനോട് 2-1ന് തോൽക്കുകയായിരുന്നു. നാലു വർഷങ്ങൾക്കു ശേഷം നൈജീരിയൻ ലോകകപ്പിൽ അവസരം ലഭിച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ െകാളംബിയയോട് ഷൂട്ടൗട്ടിൽ പുറത്തായി.
റോഡ് ടു ഇന്ത്യ: ക്രൊയേഷ്യയിൽ നടന്ന അണ്ടർ 17 ചാമ്പ്യൻഷിപ്പിലൂടെയാണ് എട്ടു വർഷങ്ങൾക്ക് ശേഷം കൗമാര ലോകകപ്പിനെത്തുന്നത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പുഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് കുതിച്ച തുർക്കി, ഹംഗറിയെ 1-0ന് തോൽപിച്ച് സെമിയിൽ പ്രവേശിച്ച് ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു.
കോച്ച്: ബൾഗേറിയക്കാരനായ മെഹ്മദ് ഹാഷിഒഗ്ലുവാണ് 2014 മുതൽ തുർക്കി അണ്ടർ 17 ടീമിനെ പരിശീലിപ്പിക്കുന്നത്.
മാലിക് കറാമത്ത് മുന്നേറ്റ നിരയിലെ ഗോളടിവീരൻ മാലിക് കറാമത്താണ് തുർക്കിയിലെ ശ്രദ്ധേയതാരം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇൗ 17കാരനെ ജർമൻ ക്ലബ് ഫ്രാങ്ക്ഫർട്ട് ക്ലബിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.