ലണ്ടൻ: ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടത്തിന് മാസിഡോണിയയിലെ ഫിലിപ് സ്റ്റേഡിയം ഇന്ന് സാക്ഷിയാവും. താരസമ്പത്തിലും പണക്കൊയ്ത്തിലും മുന്നിലുള്ള, ലോകത്തിെല രണ്ടു ഗ്ലാമർ ക്ലബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡും റയൽ മഡ്രിഡും നേർക്കുനേർ വരുേമ്പാൾ ആരാധകർക്ക് വിരുന്നെത്തുന്നത് കാൽപന്തുകളിയിലെ മികച്ച മത്സരമായിരിക്കും. യുവേഫയുടെ സീസണിനു മുമ്പുള്ള പോരാട്ടമായ സൂപ്പർ കപ്പിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ ലീഗ് ചാമ്പ്യന്മാരുമാണ് ഏറ്റുമുട്ടുന്നത്.
റയൽ ഒരുങ്ങിക്കഴിഞ്ഞു
സീസണിനു മുമ്പുള്ള മത്സരങ്ങളിൽ തോൽവിയോടെയാണ് സിനദിൻ സിദാൻ തുടങ്ങിയത്. അമേരിക്കയിൽ നടന്ന ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ മൂന്നു മത്സരത്തിലും ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് തോൽക്കാനായിരുന്നു വിധി. മാഞ്ചസ്റ്റർ യുനൈറ്റഡ്, സിറ്റി, ബാഴ്സലോണ തുടങ്ങിയ ക്ലബുകളോടാണ് സിദാന് കാലിടറിയത്. എന്നാലും, യുനൈറ്റഡിനോട് മുട്ടാൻ റയൽ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തുന്നതോടെ മുന്നേറ്റം ശക്തിപ്രാപിക്കും. ഇതോടെ ‘ബി-ബി-സി’ സഖ്യം വീണ്ടും ചാർജാവും. നിലവിലെ സൂപ്പർ കപ്പ് ജേതാക്കളാണ് റയൽ മഡ്രിഡ്. സെവിയ്യയെ തോൽപിച്ചായിരുന്നു റയലിെൻറ കിരീടനേട്ടം.
ചരിത്രം കുറിക്കാൻ മൗറീന്യോ
കിരീടനേട്ട ചരിത്രങ്ങൾ ഒരുപാടുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് ഒരിക്കൽ മാത്രമാണ് ഇൗ അപൂർവ ബഹുമതിയുള്ളത്. 1991ലായിരുന്നു ഇൗ കിരീടനേട്ടം. രണ്ടര പതിറ്റാണ്ടിനുശേഷം ഒരു സൂപ്പർ കപ്പ് പോരാട്ടത്തിന് അവസരമൊരുങ്ങിയപ്പോൾ ഹൊസേ മൗറീന്യോക്ക് എതിരാളികളായെത്തുന്നത്, തെൻറ പഴയ താരപ്പടയും ടീമുമാണ്. എന്നാൽ, കഴിഞ്ഞ സീസണിലുള്ള ടീമല്ല മൗറീന്യോയുടെ ഇൗ മാഞ്ചസ്റ്റർ യുനൈറ്റഡ്. ലുകാകുവടക്കം മികച്ച ട്രാൻസ്ഫറുകളുമായി ടീം ശക്തികൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.