പാരീസ്: യുവേഫ ചാംപ്യൻസ്ലീഗിെൻറ ആദ്യ പാദ പ്രീ ക്വാർട്ടറിൽ ബാഴ്സലോണയെ അട്ടിമറിച്ച് പി.എസ്.ജി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണയെ ഫ്രഞ്ച് ക്ലബ് അടിയറവ് പറയിച്ചത്. എയ്ഞ്ചൽ ഡി മരിയയുടെ ഇരട്ട ഗോളുകളാണ് പി.എസ്.ജിയുടെ വിജയത്തിന് കാരണമായത്. 18,55 മിനുറ്റുകളിലായിരുന്നു മരിയയുടെ ഗോളുകൾ. ജൂലിയൻ ഡ്രാക്സ്ലർ(40), എഡിസൻ കവാനി(71) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.
മെസി, സുവാരസ്, നെയ്മർ എന്നീ ത്രയത്തെ പിടിച്ച് കെട്ടിയാണ് പി.എസ്.ജി ആവേശ വിജയം സ്വന്തമാക്കിയത്. കളിയുടെ ഒരു ഘട്ടത്തിലും ആധിപത്യം നേടാൻ ബാഴ്സിലോണക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്തിയ പി.എസ്.ജി രണ്ടാം പകുതിയിലും ബാഴ്സിലോണക്ക് തിരിച്ച് വരവിനുള്ള അവസരം നൽകിയില്ല. മാർച്ച് 9നാണ് രണ്ടാം പാദ മൽസരം.
ഇന്നലെ നടന്ന മറ്റൊരു മൽസരത്തിൽ പോർച്ചുഗൽ ക്ലബായ ബെനിഫിക്ക ജർമ്മൻ ക്ലബായ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ചു. എകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെനിഫിക്കയുടെ ജയം. കോൺസ്റ്റാന്റിനോസ് മിട്രോഗ്‌ലൂവാണ് ബെനിഫിക്കയുടെ വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.