മിലാൻ: കോച്ചിെൻറ സബ്സ്റ്റിറ്റ്യൂഷനിൽ പ്രതിഷേധിച്ച് കളി തീരുംമുേമ്പ സ്റ്റേഡി യം വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ നടപടി വേണ്ടെന്ന് യുവൻറസ്. മത്സരങ്ങളിൽ വിലക്കോ വലിയ തുക പിഴയോ ചുമത്താവുന്നതാണ് കുറ്റമെങ്കിലും നടപടികളിലേക്ക് നീേങ്ങണ്ടെന്നാണ് ക്ലബിെൻറ തീരുമാനം. കഴിഞ്ഞ ദിവസം എ.സി മിലാനെതിരായ സീരി ‘എ’ മത്സരത്തിെൻറ 55ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയെ പിൻവലിച്ച് കോച്ച് മൗറിസിയോ സാറി അർജൻറീന താരമായ പൗലോ ഡിബാലയെ കളത്തിലിറക്കിയത്.
കോച്ചിെൻറ തീരുമാനത്തിൽ അപ്പോൾതന്നെ നീരസംപ്രകടിപ്പിച്ച ക്രിസ്റ്റ്യാനോ ഡിബാലക്ക് കൈപോലും നൽകാതെയാണ്മൈതാനത്തുനിന്ന് കയറിയത്. ബെഞ്ചിലിരിക്കാതെ ടണലിലേക്കു നീങ്ങിയ താരം കളി പൂർത്തിയാകാൻ മൂന്നു മിനിറ്റ് ശേഷിക്കെ താരം സ്റ്റേഡിയവും വിട്ടു.
ക്രിസ്റ്റ്യാനോയുടെ നടപടിയോട് മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവർ രൂക്ഷമായാണ് പ്രതികരിച്ചത്. രണ്ടു വർഷമെങ്കിലും വിലക്കേർപ്പെടുത്താവുന്ന അച്ചടക്കലംഘനമാണ് നടന്നതെന്നായിരുന്നു മുൻ റോമ-മിലാൻ താരമായ അേൻറാണിയ കസാനോയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.