തൃശൂർ: ലോകകപ്പ് ഫുട്ബാളിെൻറ ആരവം വാനോളം ഉയർത്തി മാധ്യമം ഷൂട്ടൗട്ട് വായനക്കാരിലേക്ക്. തൃശൂർ ബാനർജി ക്ലബിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം. മുൻ ഇന്ത്യൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ െഎ.എം. വിജയൻ തെൻറ ഗുരുവും ഫുട്ബാൾ ആചാര്യനുമായ പരിശീലകൻ ടി.കെ. ചാത്തുണ്ണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പ് ലോകകപ്പ് പതിപ്പ് മുൻ ഇന്ത്യൻ നായകനും രാജ്യാന്തര ഗോളിയും പരിശീലകനുമായ വിക്ടർ മഞ്ഞില പ്രകാശനം ചെയ്തു. െഎ.എം. വിജയൻ ഏറ്റുവാങ്ങി. ലോകകപ്പ് ഫിക്സ്ചർ മുൻ രാജ്യാന്തരതാരം സി.വി. പാപ്പച്ചന് നൽകി അഡ്രസ് ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ പ്രകാശനം ചെയ്തു. മാധ്യമം പീരിയോഡിക്കൽസ് എഡിറ്റർ മുസഫർ അഹമ്മദ് ആമുഖ ഭാഷണം നടത്തി.
ബാനർജി ക്ലബ് പ്രസിഡൻറും ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോസ് ആലുക്ക, മുൻ രാജ്യാന്തര കോച്ച് എം. പീതാംബരൻ, മുൻ രാജ്യാന്തര താരങ്ങളായ പി.വി. രാമകൃഷ്ണൻ, സുരേഷ്, സന്തോഷ് േട്രാഫി താരങ്ങളായ കൊച്ചു തറയിൽ, കെ.എഫ്. ബെന്നി, ലയണൽ തോമസ്, സോളി സേവ്യർ, പറപ്പൂർ ജോസ്, മാർട്ടിൻ, ബാനർജി ക്ലബ് സെക്രട്ടറി ഇഗ്നി മാത്യു, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ.എ. ഗഫൂർ, ‘ഷൂട്ടൗട്ട്’മാഗസിൻ എഡിറ്റർ പി.പി. ജുനൂബ്, മാർക്കറ്റിങ് മാനേജർമാരായ കെ. ജുനൈസ്, മുഹ്സിൻ എം. അലി, തൃശൂർ റീജനൽ മാനേജർ വി.കെ. അലി, സീനിയർ റിപ്പോർട്ടർ സക്കീർ ഹുസൈൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.