മിലാൻ: ഇഞ്ചുറി ൈടമിലെ വിവാദ പെനാൽട്ടി കിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തി ലെത്തിച്ചപ്പോൾ ഇറ്റാലിയൻ കപ്പ് ഫുട്ബാളിെൻറ ആദ്യപാദ സെമിയിൽ എ.സി.മിലാനെതിരെ യുവൻറസിന് സമനില (1-1).
സ്വന്തം തട്ടകമായ സാൻ സിറോ സ്റ്റേഡിയത്തിൽ മിലാൻ 1-0ത്തിന് ജയം ഉറപ്പിച്ചുനിൽക്കെയാണ് ക്രിസ്റ്റ്യാനോയുടെ ബൈസിക്ക്ൾ കിക്കിൽ പന്ത് എതിർഡിഫൻഡർ ഡേവിഡ് കലാബ്രിയയുടെ കൈയിൽ തട്ടിയത്. പുറംതിരിഞ്ഞുനിൽക്കുകയായിരുന്ന കലാബ്രിയയുടെ ൈകയിൽ പന്ത് തട്ടിയത് ബോധപൂർവമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റഫറി പെനാൽട്ടി അനുവദിച്ചില്ല. യുവൻറസ് താരങ്ങളുടെ എതിർപ്പിെന തുടർന്ന് തീരുമാനം ‘വാറിന്’ വിടുകയായിരുന്നു. യുവൻറസിന് അനുകൂലമായി വാറിൽ തീരുമാനമായപ്പോൾ കിക്കെടുത്ത ക്രിസ്റ്റ്യാനോക്ക് പിഴച്ചില്ല. തുടർച്ചയായ 11ാം മത്സരത്തിലും ഗോൾനേടിയ റൊണാൾേഡാ കഴിഞ്ഞ എട്ടു കളികളിൽ 12 ഗോളുകൾ നേടി. സീസണിൽ സൂപ്പർ സ്ട്രൈക്കറുടെ 24ാം ഗോളാണിത്.
പൗളോ ഡിബാലയെ ഫൗൾ ചെയ്തതിന് 72ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായശേഷം മിലാൻ പത്തുപേരുമായാണ് കളിച്ചത്. മത്സരത്തിൽ വ്യക്തമായ മേധാവിത്വം പുലർത്തിയ ആതിഥേയർ ആെൻറ റെബിച്ചിെൻറ ഗോളിലാണ് ലീഡ് നേടിയത്. സ്വീഡെൻറ സൂപ്പർതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മിലാനുവേണ്ടി കളത്തിലുണ്ടായിരുന്നെങ്കിലും മികവ് കാട്ടാനായില്ല. എവേ ഗോളിലെ സമനിലയോടെ അടുത്ത മാസം നാലിന് ടൂറിനിൽ നടക്കുന്ന രണ്ടാം പാദത്തിൽ യുവൻറസിന് മുൻതൂക്കമായി. മത്സരം ഗോൾരഹിത സമനിലയിലായാലും യുവൻറസ് ഫൈനലിലെത്തും.
ആദ്യ െസമിയിലെ ആദ്യപാദത്തിൽ കഴിഞ്ഞ ദിവസം നാപ്പോളി 1-0ത്തിന് ഇൻറർമിലാനെതിരെ ജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.