ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ഫുട്ബാളിെൻറ മുഖഛായ മാറ്റുമെന്ന് ഉറപ്പാണ്. അത് മറ്റാരേക്കാളും കേന്ദ്ര കായിക മന്ത്രാലയത്തിനറിയാം. അതുകൊണ്ടുതന്നെ, ഇനി ഇന്ത്യൻ ഫുട്ബാളിെൻറ ഉയർച്ച ഉറപ്പാക്കുന്നതിനുവേണ്ട എല്ലാ വഴികളും മന്ത്രാലയം ആരായുകയാണ്. ഫിഫ ലോകകപ്പിനുപിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ സൗഹൃദ മത്സരങ്ങൾക്കു കൂടി രാജ്യത്ത് വേദിയൊരുക്കാനുള്ള കായിക മന്ത്രാലയത്തിെൻറ ശ്രമം ആ വഴിക്കുള്ളതാണ്. കഴിഞ്ഞമാസം യു.കെ സന്ദർശിച്ച കായിക മന്ത്രാലയ സെക്രട്ടറി ഇൻജെതി ശ്രീനിവാസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ അന്താരാഷ്ട്ര റിലേഷൻസ് മാനേജർ ടിം വൈനുമായി ഇതുസംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി.
മത്സരങ്ങൾക്ക് വേദിയാവാൻ നിരവധി സംസ്ഥാനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും, അവർക്ക് ആവശ്യമായ എല്ലാ സഹായം ചെയ്യുമെന്ന് ശ്രീനിവാസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയിൽ ഫുട്ബാളിെൻറ വികസനം സംബന്ധിച്ചും ഇംഗ്ലീഷ് ക്ലബുകളെ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തതായി ടിം വൈനും പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രീമിയർ ലീഗിെൻറ പ്രീസീസൺ മത്സരങ്ങൾ യൂറോപിന് പുറത്തുള്ള വേദികളിൽവെച്ച് നടക്കുന്നുണ്ട്. ഇങ്ങനെ ഹോങ്കോങ്, താൻസാനിയ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ക്ലബുകൾ കളിച്ചിരുന്നു. ഫുട്ബാളിന് ഇന്ത്യയിലുള്ള വാണിജ്യസാധ്യതകൾ തന്നെയാണ് പ്രീമിയർ ലീഗ് സംഘാടകരെയും ആകർഷിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത്രയും നാൾ വമ്പൻ ടീമുകളെ ഇന്ത്യയിൽ ചുവടുവെക്കുന്നതിൽനിന്നും പിന്തിരിപ്പിച്ചതെങ്കിൽ, ഫിഫ ലോകകപ്പോടുകൂടി ഫുട്ബാൾ ഭൂപടത്തിൽ രാജ്യത്തിെൻറ മാറിയ വിലാസം കുറിക്കാനാവുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.