ലണ്ടൻ: മാസ്റ്റർ ബ്ലാസ്റ്റർ സചിനെ കാണാൻ യുവതാരങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, സചിെൻറ ഇഷ്്ടഗണങ്ങളിൽ ഉൾപ്പെടുന്നതും അവരെ കാണാൻ ഇതിഹാസതാരം കാത്തിരിക്കുന്നതും ഒരു അപൂർവതയാണ്. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ, ആസ്ട്രേലിയൻ ഒാപണർ ഡേവിഡ് വാർണർ എന്നിവരാണ് ലിസ്റ്റിലുള്ളത്.
ഈ ലോകകപ്പ്, ടീം ഇന്ത്യക്കുള്ളതാണെന്ന് ഉറച്ചുപ്രഖ്യാപിക്കുമ്പോഴും സചിൻ തെൻറ ഇഷ്്ടങ്ങൾ മറച്ചുവെക്കുന്നില്ല. 24കാരനായ ആർച്ചർ ഇംഗ്ലണ്ട് ടീമിെൻറ കുന്തമുനയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ മത്സരത്തിൽ മുൻനിര വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ വരവറിയിച്ചുകഴിഞ്ഞു. മിന്നുംഫോമിലുള്ള അഫ്ഗാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാെൻറ പ്രകടനവും ലോകകപ്പ് ഉറ്റുനോക്കുന്നു. ഇഷ്ട ബാറ്റ്സ്മാൻ ഡേവിഡ് വാർണറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.