പ്രതാപ കാലത്തേക്കുള്ള തിരിച്ചു പോക്കിന് ഒാസീസിന് ഹർഭജെൻറ ഉപദേശം

സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ ചരിത്ര തോൽവി ഏറ്റുവാങ്ങിയ ക്രിക്കറ്റിെല പ്രതാപശാലികളായ ആസ്ട്രേലിയൻ ടീമി ന് മുൻ ഇന്ത്യൻ സ്പിൻ ബൗളർ ഹർഭജൻ സിങ്ങിെൻറ ഉപദേശം. സ്വന്തം മണ്ണിലും വിദേശ മണ്ണിലും വിജയങ്ങൾ ശീലമാക്കി എതിർ ടീമുകളുടെ പേടി സ്വപ്നമായിരുന്ന ഒാസീസിന് പഴയ സുവർണ കാലഘട്ടത്തിലേക്ക് പോവാനുള്ള ഉപദേശമാണ് ഹർഭജൻ നൽകിയത് .

പരന്ന പിച്ച് കാരണമാണ് തങ്ങൾ പരമ്പരയിൽ പരാജയപ്പെട്ടതെന്ന ഒാസീസ് ബാറ്റ്സ്മാൻ ടിം പെയ്നിെൻറ പ്രസ്താവനയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് താരം മൈഖൽ വോൻ ഇട്ട ട്വീറ്റിനെ അനുകൂലിച്ചായിരുന്നു ഹർഭജെൻറ ഉപദേശം.

‘‘പരന്ന പിച്ചിനോട് ഒാസീസ് നന്ദി പറയണം, അതില്ലായിരുന്നുവെങ്കിൽ എല്ലാ തവണയും ഇന്ത്യൻ ബൗളർമാർ അവരെ 175/200 റൺസിനകത്ത് പുറത്താക്കുമായിരുന്നു’’ ആസ്ട്രേലിയൻ ക്രിക്കറ്റിന് ഒരു പുനർവിചിന്തനത്തിനുള്ള സമയമാണിത്. അവർ, അവരുടെ ആഭ്യന്തര മത്സരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ ആസ്ട്രേലിയൻ ക്രിക്കറ്റിലെ സുവർണ കാലഘട്ടം തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ -ഹർഭജൻ പറഞ്ഞു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര പരാജയത്തിന് കാരണം പരന്ന പിച്ച് കാരണമാണെന്ന് പറയരുതെന്ന് മുൻ ഇംഗ്ലണ്ട് താരം മൈഖൽ വോൻ ഒാസീസ് ടീമിനെ കളിയാക്കി ട്വിറ്ററിൽ കുറിച്ചിരുന്നു. സിഡ്നിയിലും മെൽബണിലുമുള്ള പരന്ന പിച്ച് ബൗളർമാരേക്കാൾ തുണച്ചത് ബാറ്റ്സ്മാൻമാരെയാണെന്ന് ഒാസീസ് താരം ടിം പെയ്ൻ ഇന്ത്യ 600 റൺസ് നേടിയതിനെ ഉദ്ധരിച്ച് പരാതിപ്പെട്ടതായിരുന്നു പരിഹാസത്തിന് കാരണം. ഇൗ കളികളിൽ ഒാസീസിന് 300 റൺസിലധികം സ്കോർ ചെയ്യാനായില്ലെന്ന് വോൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ബാൾ ചുരണ്ടൽ വിവാദത്തിന് ശേഷം ആസ്ട്രേലിയൻ ക്രിക്കറ്റിന് ശനിദശയാണ്. സമീപ കാലത്തായി ചെറുതും വലുതുമായി പല ടീമുകളോടും പരാജയം രുചിച്ച ടീം വൻ വിമർശനങ്ങളുടെ നടുവിലൂടെയാണ് കടന്നുപോകുന്നത്. അഞ്ച് ക്രിക്കറ്റ് ലോകകപ്പ് സ്വന്തം പേരിലുള്ള ഒാസീസിെൻറ ക്രിക്കറ്റിലെ ഭാവി ഉറ്റുനോക്കുകയാണ് ലോകം.

Tags:    
News Summary - Harbhajan Singh Has An Advice For "Australian Cricket-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.