പാരിസ്: ഫ്രഞ്ച് ക്ലബ് റിനൈസിനോട് സ്വന്തം തട്ടകത്തിൽ പകവീട്ടി ആഴ്സനൽ യൂറോപ ലീ ഗ് ക്വാർട്ടർ ഫൈനലിൽ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന നിർണായക രണ്ടാംപാദ മത്സ രത്തിൽ 3-0ത്തിന് ജയിച്ചാണ് ആഴ്സനൽ അവസാന എട്ടിൽ ഇടംപിടിച്ചത്. ആദ്യ പാദത്തിൽ റിനൈസ് 3-1ന് ആഴ്സനലിനെ തോൽപിച്ചിരുന്നു. ഇതോടെ, ഇരു പാദങ്ങളിലുമായി 4-3ന് തിരിച്ചടിച്ചാണ് ഗണ്ണേഴ്സിെൻറ കുതിപ്പ്.
രണ്ടു ഗോൾ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും ഒബൂമെയാങ്ങ് ആഴ്സനലിന് ജയം എളുപ്പമാക്കി. അഞ്ചാം മിനിറ്റിൽതന്നെ ഫ്രഞ്ച് ടീമിെൻറ വലകുലുക്കി എംറിക് ഒബൂമയാങ് തിരിച്ചുവരവിെൻറ സൂചന നൽകി. ആരോൺ റാംസിയുടെ പാസിൽനിന്നായിരുന്നു ഗോൾ. പത്തുമിനിറ്റിനുള്ളിൽ രണ്ടാം ഗോളും നേടിയതോടെ ആഴ്സനലിന് ആത്മവിശ്വാസം കൂടി. യുവ വിങ്ങർ ആൻസ്ലെ നീൽസിെൻറ തകർപ്പൻ ഹെഡറാണ് (15) വലകുലുക്കിയത്. ഇതിന് അവസരമൊരുക്കിയത് ഒബൂമെയാങ്ങും. രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ആഴ്സനൽ മൂന്നാം ഗോളും നേടിയതോടെ ജയം ഉറപ്പിച്ചു. ഒബൂമെയാങ്ങാണ് ഗോൾ നേടിയത്.
ഒലിവർ ജിറൂഡിെൻറ ഹാട്രിക് മികവിൽ ചെൽസി വമ്പൻ ജയത്തോടെ ക്വാർട്ടർ പ്രവേശനം വർണാഭമാക്കി. രണ്ടാം പാദ മത്സരത്തിൽ ഡൈനാമോ കിയവിനെ 5-0ത്തിനു തോൽപിച്ചു. ഇരു പാദങ്ങളിലുമായി 8-0ത്തിനാണ് ചെൽസിയുടെ കുതിപ്പ്. ജിറൂഡിന് (5, 33, 59) പുറമെ മാർകോ അലെൻസോ (45), ഹൂഡ്സൺ ഒഡോയ് (78) ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.