മോസ്കോ: രണ്ടാം പാദ മത്സരത്തിൽ സി.എസ്.കെ മോസ്കോയോട് 2-2ന് സമനില വഴങ്ങിയെങ്കിലും 4-1 െൻറ ആദ്യപാദ ജയത്തിെൻറ ബലത്തിൽ ആഴ്സനൽ യൂറോപ ലീഗ് സെമിയിൽ പ്രവേശിച്ചു.
ചാമ്പ്യൻസ് ലീഗിൽ കണ്ട രണ്ടാം പാദ അട്ടിമറികളുടെ ഭീതിയിൽ മോസ്കോയിലേക്ക് വിമാനം കയറിയ ആഴ്സൻ വെങ്ങറും സംഘവും പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. റോമയുടെയും യുവൻറസിെൻറയും പ്രകടനം അനുസ്മരിക്കും വിധം പോരാടിയ മോസ്കോ 50 മിനിറ്റിനുള്ളിൽ 2-0െൻറ ലീഡ് നേടി. ഒരു ഗോൾകൂടി നേടിയാൽ സെമിയിലെത്തുമെന്ന സ്ഥിതിയിലായി കളിയുടെ ഗതി.
എന്നാൽ, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ആഴ്സനലിനെ 75ാം മിനിറ്റിൽ ഡാനി വെൽബക്കും ഇഞ്ചുറി ടൈമിൽ ആരോൺ റംസിയും വലകുലുക്കിയതോടെ ആഴ്സനൽ രക്ഷപ്പെട്ടു. ഇരുപാദങ്ങളിലുമായി 6-3 മാർജിനിൽ ആഴ്സനൽ സെമിയിൽ. രണ്ടാം ക്വാർട്ടറില അത്ലറ്റികോ മഡ്രിഡ് രണ്ടാംപാദത്തില്‍ 1-0നു ജയിച്ച് സെമിയിലെത്തി.
മറ്റു മത്സരങ്ങളിൽ ആദ്യപാദത്തിൽ ലാസിയോയോട് 2-4ന് തോറ്റ റെഡ്ബുൾ സാൽസ്ബർഗ് ഉജ്ജ്വല തിരിച്ചുവരവിലൂടെ (4-1) സെമിയിൽ കടന്നു. അഗ്രിഗേറ്റ് 6-5. ജര്‍മന്‍ ക്ലബ് ലീപ്സിഷിനെ തോൽപിച്ച് മാഴ്സെയും സെമിയിൽ കടന്നു.സെമിയിൽ ആഴ്സനലും അത്ലറ്റികോയും ഏറ്റുമുട്ടും. സാൽസ്ബർഗ്-മാഴ്സലേയാണ് രണ്ടാം സെമി. ഏപ്രിൽ 27നും മേയ് നാലിനുമാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.