കളിക്കളത്തിൽ നിറഞ്ഞുകളിച്ചാണ് മേഗൻ റിനോ യു.എസ് ടീമിനെ വനിത ലോകകപ്പ് ഫുട്ബാളിൽ കിരീടനേട്ടത്തിലെത്തിച്ചത്. കഴിഞ്ഞ ലോകകപ്പിലെ മിന്നുംതാരത്തിന് അർഹതക്കുള്ള അംഗീകാരമായി ഫിഫയുടെ മികച്ച കളിക്കാരിക്കുള്ള ബഹുമതിയും പിന്നാലെ കഴിഞ്ഞ ദിവസം വനിതാ ബാലൺ ഡി ഓർ പുരസ്കാരവും തേടിയെത്തി. കളത്തിലെ കരുത്തുറ്റ നീക്കങ്ങൾക്ക് പേരുകേട്ട റപീനോ, കളത്തിനു പുറത്തെ ചങ്കൂറ്റങ്ങളിലും അതേയളവിൽ വാർത്തകളിൽ നിറയുന്നു. ഡോണൾഡ് ട്രംപിെൻറ അരുതായ്മകൾക്കെതിരെ അമേരിക്കയിലിരുന്നുതന്നെ അതിശക്തമായി പ്രതികരിച്ചാണ് മേഗൻ റപിനോ വാർത്തകളിലെ താരമായത്.
ബാലൺ ഡി ഓർ പുരസ്കാര ലബ്ധിക്കുപിന്നാലെ ഫ്രാൻസ് ഫുട്ബാൾ മാഗസിനു നൽകിയ അഭിമുഖത്തിൽ പുരുഷ ഫുട്ബാളിലെ വീരകേസരികളെ ശക്തമായി വിമർശിച്ച് റപീനോ വീണ്ടും വാർത്തകളിൽ നിറയുന്നു. വംശീയതയും വർണവെറിയും ഉൾപെടെ കളത്തിലും പുറത്തുമുള്ള വിവേചനങ്ങൾക്കെതിരെ ശബ്ദിക്കാൻ മടിക്കുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങിയ വൻതോക്കുകളെ പേരെടുത്ത് ചൂണ്ടിക്കാട്ടിയാണ് റപീനോയുടെ വിമർശനം. ‘അതേ... ഞാൻ കരുത്തുറ്റ വനിതയാണ്’ എന്ന തലക്കെട്ടിലാണ് ഫ്രാൻസ് ഫുട്ബാൾ അഭിമുഖം പ്രസിദ്ധീകരിച്ചത്.
‘എനിക്ക് അലറിവിളിക്കണം. ക്രിസ്റ്റ്യാനോയും മെസ്സിയും ഇബ്രാഹിമോവിച്ചും എന്നെ സഹായിക്കണം. ഈ വമ്പൻ താരങ്ങൾ ഒന്നിലും ഇടപെടുകയോ പ്രവർത്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് പുരുഷ ഫുട്ബാളിൽ ടൺകണക്കിന് പ്രശ്നങ്ങളാണുള്ളത്. എല്ലാം നഷ്ടപ്പെടുമെന്ന് ഭയന്നാണോ ഇവർ മിണ്ടാതിരിക്കുന്നത്? വംശീയതക്കും ലിംഗവിവേചനത്തിനുമെതിരെ ഒരു പ്രസ്താവനയിറക്കിയാൽ ഫുട്ബാൾ ലോകത്തുനിന്ന് ആരാണ് മെസ്സിയെയും റൊണാൾഡോയെയും ഇല്ലായ്മ ചെയ്യുക?
ചില കഴിവുകൾ എനിക്കുള്ളത് പോരാട്ടം നയിക്കാൻ ഭാഗ്യമായി കരുതുന്നു. വരാനിരിക്കുന്നതിനെ ഞാൻ ഭയക്കുന്നില്ല. അതുകൊണ്ട് പറയാനുള്ളത് ഞാൻ പറയും. സമ്മേളനങ്ങൾക്കും മീറ്റിങ്ങുകൾക്കുമായി കുറേയേറെ സഞ്ചരിച്ച് തളർന്നിട്ടുണ്ട്. പേക്ഷ, നമ്മുടെ േലാകത്ത് ചില കാര്യങ്ങൾ മെച്ചപ്പെടുത്തേണ്ട ആവശ്യമുണ്ടെങ്കിൽ മുൻനിരയിൽ ഉണ്ടായിരിക്കണം. ഈ ബാലൺ ഡി ഓർ അവാർഡ് കളിക്കാരിയെന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വിലമതിക്കുന്നു.
ഒരുവശത്ത് ഞാൻ നല്ല ഫുട്ബാൾ കളിക്കാരിയാണ്. മറുവശത്ത്, ഗ്രൗണ്ടിനുപുറെത്ത പ്രവർത്തനങ്ങൾക്ക് എനിക്ക് പിന്തുണ കിട്ടുന്നത് സമൂഹത്തിലെ ചില പ്രശ്നങ്ങൾക്കെതിരെ ഞാൻ ചിലതൊക്കെ ചെയ്യുന്നുവെന്ന് ജനം മനസ്സിലാക്കുന്നതുകൊണ്ടാണ്. തെൻറ നിലപാട് ഉറക്കെ ശബ്ദിക്കാൻ മറ്റുള്ളവർക്ക് കരുത്തുനൽകുമെന്നാണ് കരുതുന്നതെന്നും റപീനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.