മഡ്രിഡ്: സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയുമെല്ലാം സമ്മാനിച്ച ക്ലബ് ലോകകപ്പ് നി ലനിർത്താൻ മൂർച്ച നഷ്ടമായ റയൽ മഡ്രിഡിെൻറ പടയോട്ടം ഇന്നു മുതൽ. തുടർച്ചയായ മൂ ന്നാം തവണ ക്ലബ് ലോകകപ്പും മഡ്രിഡിലേക്കെത്തിക്കാൻ യൂറോപ്യൻ ചാമ്പ്യന്മാർ ഇറങ്ങുേമ്പാൾ സെമിഫൈനലിൽ ജപ്പാൻ ക്ലബ് കാഷിമ ആൻറ്ലേഴ്സാണ് എതിരാളി. യു.എ.ഇയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം.
രണ്ടാം സെമിയിൽ അർജൻറീൻ ക്ലബ് റിവർ പ്ലേറ്റ് യു.എ.ഇ ക്ലബ് അൽെഎയ്നുമായി ഏറ്റുമുട്ടും. 22നാണ് ഫൈനൽ. ഏഷ്യയിൽനിന്നുള്ള ജേതാക്കളാണ് കാഷിമ ആൻറ്ലേഴ്സ്. 2016 ക്ലബ് ലോകകപ്പ് ഫൈനലിൽ റയലും കാഷിമയും ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ കിരീടം ചൂടിയിരുന്നു. റയൽ നേരിട്ട് സെമിയിൽ പ്രവേശിച്ചപ്പോൾ, കോൺകകാഫ് ചാമ്പ്യന്മാരായ ചിവാസിനെ േതാൽപിച്ചാണ് കാഷിമയുടെ സെമിപ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.