പാരിസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പറിെൻറ പ്രതിരോധ താരം സെർഗെ ഔറിയുടെ സഹോദരൻ ക്രിസ്റ്റഫർ ഔറി വെടിയേറ്റു മരിച്ചു. ഫ്രഞ്ച് അമച്വർ ലീഗിൽ കളിക്കുന്ന താരത്തെ തിങ്കളാഴ്ച വെളുപ്പിന് ടുളൂസിലെ ഒരു നിശ ക്ലബ്ബിനു സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
സമീപവാസികൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് വെടിയേറ്റതാണെന്ന് ഡോക്ടറമാർ അറിയിച്ചത്. ഐവറി കോസ്റ്റിെൻറ താരങ്ങളാണ് ഇരുവരും. കൊലയാളിയെ ഇതുവരെ കണ്ടെത്താനായില്ല.
പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. സെർഗെ ഔറിയും ക്രിസ്റ്റഫർ ഔറിയും ഫ്രഞ്ച് ടീമായ ലെൻസിലൂടെയാണ് പ്രഫഷണൽ ഫുട്ബാളിലേക്ക് കാലെടുത്തുവക്കുന്നുണ്ട്. പിന്നീട് സെർഗെ 2012ൽ ടുളൂസിലേക്കും പിന്നാലെ പി.എസ്.ജിയിലേക്കും ചേക്കേറി.
2017 മുതൽ ഇംഗ്ലീഷ് ലീഗിൽ ടോട്ടനത്തിനു സെർഗെ കളിക്കുന്നു. ഇളയ സഹോദരെൻറ മരണ വാർത്ത എത്തിയതോടെ, സെർഗെ ന്യൂകാസിലിനെതിരായ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.