മലപ്പുറം: ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിൽ എത്തുന്നതിന് മുമ്പുതന്നെ എന്താണ് സ്വപ്നമെന് ന ചോദ്യത്തിന് ആഷിഖ് കുരുണിയൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു ‘‘ഒരു അക്കാദമി തുടങ് ങി വളർന്നുവരുന്ന താരങ്ങൾക്ക് വഴികാട്ടണം. കളിക്കാൻ അവസരവും സൗകര്യവും ഇല്ലാത്തതി െൻറ പേരിൽ ആരും പിന്തള്ളപ്പെടരുത്’’. ജന്മനാടായ മലപ്പുറത്ത് ആഷിഖിെൻറ സ്വപ്നം സഫലമാവുകയാണ്. എ.കെ 22 സോക്കർ അക്കാദമി ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. 22ാം നമ്പർ ജഴ്സിയിൽ ഐ.എസ്.എൽ ടീമായ എഫ്.സി പുണെ സിറ്റിക്ക് വേണ്ടി കളിക്കുന്ന സ്ട്രൈക്കറുടെ വിളിപ്പേര് തന്നെ എ.കെ 22 എന്നാണ്.
കൂട്ടിലങ്ങാടി കേന്ദ്രമായാണ് എ.കെ 22 സോക്കർ അക്കാദമി പ്രവർത്തിക്കുക. 13 വയസ്സിന് താഴെ, 13-17, 18 വയസ്സിന് മുകളിൽ എന്നീ വിഭാഗങ്ങളിലായി വിദേശ കോച്ചുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. വിദേശ പരിശീലകരെ കൊണ്ടുവരിക ശ്രമകരവും ചെലവേറിയതുമാണെന്നും സ്വീഡനിലെ സൂപ്പർകോച്ച് എന്ന ഏജൻസി എ.കെ 22 സോക്കർ അക്കാദമിയുമായി സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഇത് എളുപ്പമായെന്നും ആഷിഖ് പറയുന്നു. കഴിവും പ്രതിഭയുമുള്ള ധാരാളം കുട്ടികളുണ്ടെങ്കിലും സ്ഥിരമായി പ്രാക്ടീസ് ചെയ്യാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം. രാജ്യത്തിന് മുതൽക്കൂട്ടാവുന്ന ഒരുപിടി താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് അക്കാദമിക്ക് പിന്നിലെന്ന് ആഷിഖ് വ്യക്തമാക്കി.
എ.കെ 22 സോക്കർ അക്കാദമിയുടെ ലോഗോ
വാഴക്കാട്ടിരി, കീരംകുണ്ട് എന്നിവിടങ്ങളിൽ രണ്ട് ടർഫ് ഗ്രൗണ്ടുകളിലായാണ് പരിശീലനം. 2018ൽ ഇന്ത്യൻ ടീമിലെത്തിയ ആഷിഖ് 12 രാജ്യാന്തര മത്സരങ്ങളിൽ ദേശീയ ടീമിെൻറ ജഴ്സിയണിഞ്ഞു. സ്പാനിഷ് ലാ ലീഗ ക്ലബായ വിയ്യാ റയലിെൻറ ജൂനിയർ ടീമിൽ കളിക്കവെയാണ് മലപ്പുറത്ത് അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിയെന്ന പദ്ധതി ആഷിഖിെൻറ മനസ്സിൽ രൂപപ്പെട്ടത്. 22ാം വയസ്സിൽത്തന്നെ അത് സാക്ഷാത്കരിക്കാനായ ചാരിതാർഥ്യത്തിലാണ് താരമിപ്പോൾ. നിലവിൽ ഇന്ത്യൻ സീനിയർ ടീമിലെ ഏക മലയാളിയാണ് മലപ്പുറം പട്ടർക്കടവുകാരൻ ആഷിഖ് കുരുണിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.