സ്ലോവാക്യക്കെതിരെ മൂന്ന് ഗോള്‍ ജയം; ജര്‍മനി ക്വാര്‍ട്ടറില്‍

ബോര്‍ഡയോക്സ്: ലോക ചാമ്പ്യന്മാരുടെ പകിട്ടിനൊത്ത ജയവുമായി ജര്‍മനി യൂറോകപ്പ് ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യന്‍ വലയിലേക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റിയ ജര്‍മനി ഗോളടിക്കുന്നില്ളെന്ന പരാതിയും തീര്‍ത്ത് മുന്നേറി. കളിയുടെ എട്ടാം മിനിറ്റില്‍ പ്രതിരോധതാരം ജെറോ ബോട്ടെങ്ങിന്‍െറ ഗോളിലൂടെയായിരുന്നു തുടക്കം. ആദ്യ പകുതി പിരിയുംമുമ്പേ (43ാം മിനിറ്റ്) മരിയോ ഗോമസിന്‍െറ ഗോളിലൂടെ ലീഡുയര്‍ത്തി. എതിരാളിയെ തീര്‍ത്തും ദുര്‍ബലരാക്കി രണ്ടാം പകുതി തുടങ്ങിയ ജര്‍മനിയെ 63ാം മിനിറ്റില്‍ ജൂലിയാന്‍ ഡ്രാക്സ്ലര്‍ എത്തിപ്പിടിക്കാനാകാത്ത ദൂരത്തിലത്തെിച്ചു. അതേസമയം, 13ാം മിനിറ്റില്‍ മെസ്യൂത് ഓസില്‍ പാഴാക്കിയ പെനാല്‍റ്റി ജയത്തിനിടയിലെ കല്ലുകടിയായി.

ഗ്രൂപ് റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച ടീമില്‍നിന്ന് ഒരു മാറ്റം മാത്രമേ ജര്‍മന്‍ കോച്ച് യൊആഹിം ലോയ്വ് വരുത്തിയുള്ളൂ. മരിയോ ഗോട്സെക്ക് പകരം ഡ്രാക്സ്ലര്‍ പ്ളെയിങ് ഇലവനിലത്തെി. കിക്കോഫിനു പിന്നാലെ ജര്‍മന്‍ പടയാളികള്‍ സ്ലോവാക്യന്‍ പ്രതിരോധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു. എട്ടാം മിനിറ്റില്‍ ജര്‍മനിയുടെ കോര്‍ണര്‍ റീബൗണ്ടായപ്പോള്‍ പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് ബോട്ടെങ് നിലംപറ്റിയ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കി. 43ാം മിനിറ്റില്‍ ഗോമസിന്‍െറ ഗോള്‍ പിറന്നത് വിങ്ങില്‍നിന്ന് ഡ്രാക്സ്ലര്‍ അളന്നുമുറിച്ച് നല്‍കിയ ക്രോസിലൂടെ. 63ാം മിനിറ്റില്‍ ഡ്രാക്സ്ലര്‍ ഉജ്വല വോളിയിലൂടെ വലകുലുക്കി വിജയമുറപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT