റിയാദ് മെഹ്റസ്; ലെസ്റ്ററിന്‍െറ അതിശയപുത്രന്‍

ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷന്‍ ടീമായ ‘ലാ ഹാവ്റെ’യില്‍നിന്ന് പറന്നുയരാന്‍ കൊതിച്ച 20കാരനായിരുന്നു അന്ന് റിയാദ് മെഹ്റസ്. ലാ ഹാവ്റെയുടെ രണ്ടാം ഡിവിഷന്‍ ടീമില്‍ മൂന്നു വര്‍ഷവും സീനിയര്‍ ടീമില്‍ ഒരു വര്‍ഷവും പന്തുതട്ടിയിട്ടും മെഹ്റസിനെ തേടി നല്ല ഓഫറുകളൊന്നുമത്തെിയില്ല. അതിനിടെയാണ് 2014 സീസണിനൊടുവില്‍ മെഹ്റസിന്‍െറ ഏജന്‍റ് ഫ്രഞ്ച് ലീഗ് വണ്‍ ക്ളബ് ഒളിമ്പിക് മാഴ്സെയെ സമീപിക്കുന്നത്. മോഹവിലയൊന്നുമിടാതെ, എങ്ങനെയെങ്കിലും ഒന്നാം ഡിവിഷന്‍െറ ഭാഗമാവുകയായിരുന്നു ലക്ഷ്യം. പക്ഷേ, നിരാശയായിരുന്നു ഫലം. അല്‍ജീരിയന്‍ താരത്തിന്‍െറ മിടുക്കിനെ എഴുതിത്തള്ളിയ മാഴ്സെ മാനേജ്മെന്‍റ് ഏജന്‍റിന് നല്‍കിയ മറുപടിയില്‍ ഇങ്ങനെകൂടി കുറിച്ചു: ‘മെഹ്റസിന്‍േറത് ഞങ്ങള്‍ക്ക് പറ്റിയ ശൈലിയല്ല’.

ഇതിനിടെയാണ് ലെസ്റ്റര്‍ സിറ്റി റിക്രൂട്ട്മെന്‍റ് തലവന്‍ സ്റ്റീവ് വാല്‍ഷിന്‍െറ ശ്രദ്ധ ‘ലാ ഹാവ്റെ’യുടെ താരത്തിലത്തെുന്നത്. ഇംഗ്ളണ്ടിലേക്കുള്ള ക്ഷണത്തിന് ഫ്രാന്‍സിലെ ഫുട്ബാള്‍ ക്ളബുകള്‍ പറഞ്ഞുപഠിപ്പിച്ചപോലെയായിരുന്നു മെഹ്റസിന്‍െറ മറുപടി -‘ഞാന്‍ ഇംഗ്ളീഷ് ഫുട്ബാളിന് ഫിറ്റല്ല. അവിടെ കൂടുതല്‍ ശാരീരികക്ഷമതയും കരുത്തും ആവശ്യമാണെന്നാണ് അറിഞ്ഞത്. സ്പെയിനാണ് കൂടുതല്‍ ഇണങ്ങുകയെന്നാണ് ഫ്രഞ്ചുകാര്‍ പറയുന്നത്’. പക്ഷേ, വാല്‍ഷ് പിന്‍വാങ്ങിയില്ല. മെഹ്റസിന്‍െറ മനംമാറ്റിയെടുത്ത് വന്‍തുക പ്രതിഫലത്തിന് കരാറും ഉറപ്പിച്ച് അള്‍ജീരിയന്‍ ഫുട്ബാളറെ ഇംഗ്ളണ്ടിലത്തെിച്ചു. 
പിന്നീട് യൂറോപ്പ് കണ്ടതെല്ലാം ചരിത്രം. ഇക്കുറി ലെസ്റ്റര്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടരികെ എത്തിനില്‍ക്കുമ്പോള്‍ മുന്നില്‍നിന്ന് പടനയിക്കുകയാണ് റിയാദ് മെഹ്റസ്. ഇംഗ്ളീഷ് ഫുട്ബാളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തപ്പോള്‍, കളിമികവില്ളെന്നു പറഞ്ഞ് പണ്ട് പറഞ്ഞുവിട്ട ഫ്രഞ്ച് ക്ളബ് ഒളിമ്പിക് മാഴ്സെ തരംതാഴ്ത്താതിരിക്കാന്‍ പോരടിക്കുന്നത് മറ്റൊരു യാദൃശ്ചികത. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റ്യാന്‍ ഗിഗ്സ്, വെയ്ന്‍ റൂണി, ഗാരെത് ബെയ്ല്‍, റോബിന്‍ വാന്‍പെഴ്സി, ലൂയി സുവാരസ്, ഏഡന്‍ ഹസാര്‍ഡ്... കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഏറ്റുവാങ്ങിയ പുരസ്കാരമാണ് രണ്ടുവര്‍ഷം മാത്രം ഇംഗ്ളണ്ടില്‍ പന്തുതട്ടി റിയാദ് മെഹ്റസ് സ്വന്തമാക്കിയത്.ഇംഗ്ളണ്ടിന്‍െറ ബിഗ് ഫോറിന്‍െറ കിരീടമോഹങ്ങള്‍ തകിടം മറിച്ച് ലെസ്റ്റര്‍ സിറ്റിയെന്ന രണ്ടാംകിട ക്ളബ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുമ്പോള്‍ 17 ഗോളും 11 അസിസ്റ്റുമാണ് മെഹ്റസിന്‍െറ സംഭാവന. ബാഴ്സലോണക്ക് ലയണല്‍ മെസ്സിയെ പോലെയാണ് സൂപ്പര്‍താര പരിവേഷമില്ലത്ത മെഹ്റസ് ലെസ്റ്ററിന്. 24 ഗോളുമായി മുന്നിലുള്ള ഹാരി കെയ്നും 22 ഗോളടിച്ച ജാമി വാര്‍ഡിയും അള്‍ജീരിയക്കാരനു മുന്നില്‍ പിന്തള്ളപ്പെട്ടു. 

സ്വന്തം പകുതിയില്‍നിന്ന് പന്തെടുത്ത് വിങ്ങിലൂടെ ഏത് പ്രതിരോധത്തെയും കീറിമുറിച്ച് മുന്നേറാനുള്ള മിടുക്കാണ് മെഹ്റസിന്‍െറ പ്രത്യേകത. ഡ്രിബ്ളിങ് പാടവവും ഷൂട്ടിങ്ങിലെ കൃത്യതയും അതിവേഗ റണ്ണപ്പും ചേരുമ്പോള്‍ അതിശയ താരമാവുന്നു. 
അല്‍ജീരിയന്‍ കുടിയേറ്റ ദമ്പതികളുടെ മകനായി ഫ്രാ ന്‍സിലെ സാര്‍സെലസിലാണ് ജനിച്ചതും വളര്‍ന്നതും. പക്ഷേ, അല്‍ജീരിയക്കാരനായി അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്ന മെഹ്റസ് 2014 മുതല്‍ മാതാപിതാക്കളുടെ നാടിന്‍െറ താരമാണ്. ഇക്കഴിഞ്ഞ ലോകകപ്പിലും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും അല്‍ജീരിയക്കുവേണ്ടി ബൂട്ടുമണിഞ്ഞു. തന്‍െറ 15ാം വയസ്സില്‍ ഓര്‍മയായ ഫുട്ബാള്‍ കമ്പക്കാരനായ പിതാവിനാണ് മെഹ്റസ് ഇംഗ്ളീഷ് പ്ളെയര്‍ പുരസ്കാരം സമര്‍പ്പിക്കുന്നത്. അംഗീകാരത്തിന്‍െറ ക്രെഡിറ്റ് ലെസ്റ്റര്‍ കോച്ച് ക്ളോഡിയോ റനേരിക്കും സഹതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കാനും അദ്ദേഹം മറന്നില്ല.


ഇംഗ്ളീഷ് ഫുട്ബാളര്‍ പുരസ്കാരം റിയാദ് മെഹ്റസിന്
ലണ്ടന്‍: പ്രഫഷനല്‍ ഫുട്ബാളേഴ്സ് അസോസിയേഷന്‍െറ ഇംഗ്ളീഷ് പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ലെസ്റ്റര്‍ സിറ്റി ഫോര്‍വേഡ് റിയാദ് മെഹ്റസിന്. മുന്‍നിരക്കാരെയെല്ലാം അട്ടിമറിച്ച് ലെസ്റ്ററിനെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന്‍െറ പടിവാതില്‍ക്കലത്തെിച്ചു നില്‍ക്കെയാണ് ഇംഗ്ളണ്ടിലെ മികച്ച ഫുട്ബാളര്‍ക്കുള്ള പുരസ്കാരം അല്‍ജീരിയന്‍ താരത്തെ തേടിയത്തെുന്നത്. ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള താരം ഇതാദ്യമായാണ് പുരസ്കാരത്തിന് അര്‍ഹനാവുന്നത്. 

ലെസ്റ്ററിലെ സഹതാരങ്ങളായ ജാമി വാര്‍ഡി, എന്‍ഗോളോ കാന്‍െറ, ടോട്ടന്‍ഹാം ഹോട്സ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍, ആഴ്സനലിന്‍െറ മെസ്യൂത് ഓസില്‍, വെസ്റ്റ്ഹാം യുനൈറ്റഡ് താരം ദിമിത്രി പായെറ്റ് എന്നിവരെ പിന്തള്ളിയാണ് മെഹ്റസ് ഇംഗ്ളണ്ടിലെ മികച്ച ഫുട്ബാളറായത്. ടോട്ടന്‍ഹാമിന്‍െറ 20കാരനായ ദിലി അലിയാണ് മികച്ച യുവതാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT