മെൽബൺ: ആസ്ട്രേലിയയിൽ നടന്ന വനിത ട്വൻറി20 ലോകകപ്പ് കണ്ടത് 110 കോടി പേർ. കായികചരി ത്രത്തിൽ ഒരു വനിത ടൂർണമെൻറിന് ലഭിക്കുന്ന കാഴ്ചക്കാരിൽ സർവകാല റെക്കോഡാണിത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ടി.വിയിലുമായാണ് ഇത്രയും പേർ കളി കണ്ടത്. ഫെബ്രുവരി 21നും മാർച്ച് എട്ടിനുമിടയിലായിരുന്നു ലോകകപ്പ്.
ഐ.സി.സിയുടെ ടൂർണമെൻറുകളിൽ ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചാമ്പ്യൻഷിപ്പാണ് ഇത്. 2019ലെ പുരുഷ ലോകകപ്പാണ് ഏറ്റവും കൂടുതൽ കാഴ്ചകാരെ ലഭിച്ച ക്രിക്കറ്റ് ടൂർണമെൻറ്.
2018ൽ വെസ്റ്റിൻഡീസിൽ നടന്ന വനിത ലോകകപ്പിനേക്കാൾ 20 മടങ്ങ് വരും ഇൗ വർഷത്തെ കാഴ്ചക്കാരുടെ എണ്ണം. വനിത ദിനത്തിൽ മെൽബണിൽ നടന്ന ഫൈനലിന് സ്റ്റേഡിയത്തിൽ 86,174 കാണികളെത്തിയും റെക്കോഡ് കുറിച്ചിരുന്നു. സർവസന്നാഹങ്ങളോടെ ആസ്ട്രേലിയ സംഘടിപ്പിച്ച ലോകകപ്പ് തൊട്ടതെല്ലാം പൊന്നാക്കി.
ടൂർണമെൻറിന് ആകെ ‘വ്യൂവിങ് മിനിറ്റ്സ്’െൻറ കണക്ക് 540 കോടി വരും. ഇന്ത്യ ആദ്യമായി കളിച്ച ഫൈനലിലെ വ്യൂവിങ് മിനിറ്റ്സ് 178 കോടിയാണ്. ഇന്ത്യയിൽനിന്ന് കളികണ്ടവരുടെ എണ്ണത്തിലുമുണ്ടായി സർവകാല റെക്കോഡ്. 90 ലക്ഷം ഇന്ത്യക്കാരാണ് ടി.വിയിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുമായി കാഴ്ചക്കാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.