നോർത്ത് സൗണ്ട് (ആൻറിഗ്വ): ഇംഗ്ലണ്ടിനു മുന്നിൽ വീണ്ടും കളിമറന്ന് ഇന്ത്യ. വനിത ട്വൻറി20 ലോകകപ്പിൽ ഒരു തോൽവിപോലുമില്ലാതെ കുതിച്ചവരെ ഇംഗ്ലീഷ് പട സെമിഫൈനലിൽ എട്ടു വിക്കറ്റിന് തകർത്തു. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ തോൽവി ഇംഗ്ലണ്ടിനോടായിരുന്നു. സ്േകാർ: ഇന്ത്യ 112/10 (19. 3 ഒാവർ). ഇംഗ്ലണ്ട്: 116/2(17.1 ഒാവർ). മറ്റൊരു സെമിയിൽ വിൻഡീസിനെ ആസ്ട്രേലിയയും തോൽപിച്ചതോടെ കലാശപ്പോരിൽ ഇംഗ്ലണ്ട് ഒാസീസിനോട് ഏറ്റുമുട്ടും.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് ആദ്യ നാലുപേർ മാത്രം. ഒാപണർമാരായ സ്മൃതി മന്ദാനയും (34) തനിയ ബാട്ടിയയും (11) മികച്ച തുടക്കം നൽകിയതിനു ശേഷമായിരുന്നു കൂട്ടത്തകർച്ച. ആദ്യ വിക്കറ്റ് വീഴുന്നതിനു മുേമ്പ 43 റൺസെടുത്തിരുന്നു. 23 പന്തിൽ 34 റൺസെടുത്ത സ്മൃതി മന്ദാനയാണ് ആദ്യം മടങ്ങുന്നത്.
പിന്നാലെ തനിയ ബാട്ടിയ (11), ജെമീമ റോഡ്രിഗസ് (26), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (16) എന്നിവരും പുറത്തായി. പിന്നീടാരും രണ്ടക്കം കണ്ടില്ല. മൂന്നു പന്ത് ബാക്കിയിരിക്കെ 112 റൺസിന് ഇന്ത്യ പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായ എലൻ ജോൺസും (53) നദാലി ഷീവറും (52) ചേർന്ന് 17 ഒാവറിൽ കളി ജയിപ്പിച്ചു. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സീനിയർ താരം മിതാലി രാജിനെ കളിപ്പിച്ചിരുന്നില്ല. രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയുടെ 145 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 71 റൺസിന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.