പ്രൊവിഡൻസ്: കരുത്തരായ ആസ്ട്രേലിയയെ തകർത്ത ഇന്ത്യ വനിത ട്വൻറി20 ലോകകപ്പിൽ ഗ്രൂപ് ബി ജേതാക്കളായി. ക്വാർട്ടർ ഉറപ്പിച്ച ടീമുകളുടെ േപാരാട്ടത്തിൽ 48 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ ആസ്ട്രേലിയയുടെ പോരാട്ടം 119ൽ അവസാനിച്ചു. ഇതോടെ ഗ്രൂപിലെ എല്ലാ കളികളും ജയിച്ച ഇന്ത്യക്ക് എട്ട് പോയൻറായി.
തകർപ്പൻ അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞ ഒാപണർ സ്മൃതി മന്ദാനയുടെ (55 പന്തിൽ 83) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറുയർത്തിയത്. മൂന്ന് സിക്സും ഒമ്പത് ഫോറമുടക്കമായിരുന്നു ഇടംകൈയൻ താരത്തിെൻറ ഇന്നിങ്സ്. 27 പന്തിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 27 പന്തിൽ 43 റൺസെടുത്ത നായിക ഹർമൻപ്രീത് കൗർ മന്ദാനക്ക് മികച്ച പിന്തുണ നൽകി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനൂജ പാട്ടീലും രണ്ട് വിക്കറ്റ് വീതം പിഴുത പൂനം യാദവ്, രാധ യാദവ്, ദീപ്തി ശർമ എന്നിവരുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.