തിരുവനന്തപുരം: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത ്സരിക്കുമെന്നും കോൺഗ്രസ് എം.പി ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.
''പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. എന്നാൽ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തെ പരാജയപ്പെടുത്തും. അതിൽ സംശയമില്ല,” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു.
തിഹാർ ജയിലിലായിരുന്ന സമയത്തെക്കുറിച്ചും താൻ ആ സമയത്ത് നേരിട്ട പ്രതിസന്ധികളെ എങ്ങനെയാണ് നേരിട്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്. താൻ നിരപരാധിയാണെന്ന് ശ്രീശാന്ത് തറപ്പിച്ചുപറഞ്ഞു. ഇപ്പോൾ തനിക്ക് നിയന്ത്രണമുണ്ട്. സംഗീതം, സിനിമകൾ, പുസ്‌തകങ്ങൾ, വെബ്-സീരീസ്, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവയിൽ നിന്ന് ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
2016 മാർച്ചിലാണ് ശ്രീശാന്ത് ബി.ജെ.പിയിൽ ചേർന്നത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.