ന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തേക്കുള്ള െഎ.പി.എൽ സംപ്രേഷണാവകാശം നൽകുന്നതിനായി ഇ-ലേലം നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. നിലവിെല ലേലരീതിയാണ് നല്ലതെന്നും സുപ്രീംകോടതി വിലയിരുത്തി. ഇ-ലേലം നടത്തണമെന്നാവശ്യപ്പെട്ട് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹരജി സുപ്രീംകോടതി നിരസിച്ചു.
നിലവിലെ ടെൻഡർ നടപടികളെക്കുറിച്ചും ഇ-ടെൻഡറിനെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ബി.സി.സി.െഎയുടെ താൽക്കാലിക ഭരണസമിതിയോട് കോടതി നേരേത്ത ആവശ്യപ്പെട്ടിരുന്നു. നിലവിലെ രീതി തുടരുന്നതാണ് സുതാര്യമെന്ന മറുപടിയാണ് ഭരണസമിതി കോടതിയിൽ സമർപ്പിച്ചത്.
ടി.വി, മൊബൈൽ, ഇൻറർനെറ്റ് എന്നിങ്ങനെ വിഭജിച്ചാണ് സംപ്രേഷണാവകാശം നൽകുന്നത്. സ്റ്റാർ ഇന്ത്യ ഉൾപ്പെടെയുള്ള 24 കമ്പനികൾ നിലവിൽ ലേലത്തിന് തയാറായി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.