ഗാലെ: ഒടുവിൽ ലങ്കാപതനം പൂർണമായി. ജയം എത്ര റൺസിനായിരിക്കുമെന്ന് മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ 304 റൺസിെൻറ ചരിത്ര വിജയം കൈക്കലാക്കി കോഹ്ലിയും സംഘവും രണ്ടു വർഷം മുമ്പുള്ള തോൽവിക്ക് കണക്കുവീട്ടി. വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (103*) സെഞ്ച്വറി മികവിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പടുത്തുയർത്തിയ 550 റൺസിെൻറ പടുകൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ 245 റൺസ് മാത്രമെടുത്ത് ശ്രീലങ്ക വീണു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർമാരായ അശ്വിനും ജദേജയുമാണ് ലങ്കയെ കറക്കിവീഴ്ത്തിയത്. അസേല ഗുണരത്നെ, ക്യാപ്റ്റൻ രംഗന ഹെറാത്ത് എന്നിവർക്ക് പരിക്കേറ്റതിനാൽ ബാറ്റ് ചെയ്യാൻ കഴിയാതെവന്നതോടെ എട്ടു വിക്കറ്റ് നഷ്ടമായപ്പോഴേക്കും കളിയവസാനിച്ചു.
1986ൽ ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ നേടിയ 279 റൺസിെൻറ വിജയമായിരുന്നു വിദേശമണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയം. മറുവശത്ത് 1994ൽ പാകിസ്താനോട് 301 റൺസിന് തോറ്റതിനുശേഷം ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണിത്. സ്കോർ: ഇന്ത്യ- 600, 240/3 ഡിക്ല. ശ്രീലങ്ക-291, 245.
സുന്ദര വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടു വർഷം മുമ്പ് ഇതേ സ്റ്റേഡിയത്തിൽ കോഹ്ലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീലങ്ക നാണംകെടുത്തിയതിന് സുവർണ ജയത്തോടെ ഇന്ത്യ പകരംവീട്ടി. ആദ്യ ഇന്നിങ്സിൽ 190 റൺസെടുത്ത ശിഖർ ധവാനാണ് മാൻ ഒാഫ് ദ മാച്ച്.
സെഞ്ചൂറിയൻ കോഹ്ലി
നാലാം ദിനം മൂന്നിന് 189 എന്നനിലയിൽ ഇന്ത്യ കളത്തിലെത്തുേമ്പാൾ, ക്രീസിലുണ്ടായിരുന്നത് സെഞ്ച്വറിക്കരികിലുണ്ടായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയും അജിൻക്യ രഹാനെയുമായിരുന്നു. സമയം പാഴാക്കാതെ സെഞ്ച്വറി കുറിക്കാൻ കോഹ്ലി ശ്രമംതുടങ്ങിയതോടെ ബാറ്റുയർത്താൻ അധികം താമസം വന്നില്ല. ആറാം ഒാവറിൽ തന്നെ ക്യാപ്റ്റൻ തെൻറ 17ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. 58ാം ടെസ്റ്റിലാണ് 17 സെഞ്ച്വറിയെന്ന നേട്ടം കൈവരിക്കുന്നത്. ഇതോടെ 550 റൺസിെൻറ ലക്ഷ്യം ലങ്കക്കു മുന്നിൽ െവച്ച് ഇന്ത്യ ഡിക്ലയർ ചെയ്തു. 2009ൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നൽകിയ വിജയലക്ഷ്യത്തിനുശേഷം (617) ഏറ്റവും വലിയ വിജയലക്ഷ്യമായിരുന്നു ഇത്. മറുവശത്ത് അജിൻക്യ രഹാനെ 23 റൺസുമായി പുറത്താകാതെ നിന്നു.
തകർന്നടിഞ്ഞ് ലങ്കൻ നിര
കൂറ്റൻ വിജയലക്ഷ്യം മറികടക്കാനാവില്ലെന്ന് മനസ്സിലുറപ്പിച്ച് ക്രീസിലെത്തിയ ശ്രീലങ്ക തുടക്കത്തിലേ ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, ഉപുൽ തരംഗയെ (10) പുറത്താക്കി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്ക് തുടക്കംകുറിച്ചു. ധനുഷ്ക ഗുണതിലകയെ (2) ഉമേഷ് യാദവും പുറത്താക്കിയതോടെ രണ്ടിന് 29 എന്നനിലയിൽ ശ്രീലങ്ക വിറച്ചു. മറുവശത്ത് പാറപോലെ ദിമുത് കരുണരത്നെ (97) പിടിച്ചുനിന്നതോടെ, കോഹ്ലി സ്പിന്നർമാരെ പണിയേൽപിച്ചു. ലോക റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രവീന്ദ്ര ജദേജ, രവിചന്ദ്ര അശ്വിൻ എന്നിവർ പന്ത് കറക്കിത്തുടങ്ങിയേതാടെ നാലാം ദിനംതന്നെ ലങ്കാപതനം സംഭവിക്കുമെന്ന് ഉറപ്പായി. കുശാൽ മെൻഡിസ് (36), എയ്ഞ്ചലോ മാത്യൂസ് (2), ലാഹിരു കുമാര (0) എന്നിവരെ ജദേജയും പോരാട്ടത്തിന് ശ്രമംനടത്തിയ കരുണരത്നെ (97), നിരോഷൻ ഡിക്വെല്ല (67), ബൗളർ നുവാൻ പ്രദീപ് (0) എന്നിവരെ അശ്വിനും പുറത്താക്കിയതോടെ ഏറ്റവും വലിയ തോൽവിക്ക് സ്വന്തം മണ്ണിൽ തന്നെ ശ്രീലങ്കൻ ആരാധകർക്ക് സാക്ഷിയാവേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.