ഗാലെ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ലങ്കൻ പര്യടനത്തിന് റെണ്ണാഴുക്കോടെ തുടക്കം. ഏകദിന ശൈലിയിൽ തകർത്തടിച്ച ശിഖാർ ധവാെൻറയും (168 പന്തിൽ 190) ക്ലാസിക് ഇന്നിങ്സ് കാഴ്ചവെച്ച ചേതേശ്വർ പുജാരയുടെയും (247 പന്തിൽ 144*) സെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ നന്നായി തുടങ്ങി. ഒന്നാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തിട്ടുണ്ട്. വിദേശ മണ്ണിൽ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഉയർന്ന സ്കോറാണിത്. അഭിനവ് മുകുന്ദിെൻയും (12) നായകൻ വിരാട് കോഹ്ലിയുടെയും (മൂന്ന്) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പുജാരക്കൊപ്പം അജിൻക്യ രഹാനെ (39) ക്രീസിലുണ്ട്.
ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തുപകർന്നത്. ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ലാതിരുന്ന ധവാൻ പരിക്കേറ്റ മുരളി വിജയിന് പകരക്കാരനായാണ് ഒാപണറുടെ റോളിലെത്തിയത്. ഒരറ്റത്ത് ഏകദിന ശൈലിയിൽ ശിഖർ ധവാൻ ബൗണ്ടറികളുടെ മേളം തീർത്തപ്പോൾ മറുവശത്ത് പ്രതിരോധക്കോട്ട കെട്ടി പുജാര വിക്കറ്റ് കാത്തു. ധവാെൻറ ഇന്നിങ്സിന് 31 ബൗണ്ടറികളുടെ അകമ്പടിയുണ്ട്.
110 പന്തിൽ സെഞ്ച്വറി തികച്ച ധവാൻ 37 പന്തുകൂടി പിന്നിട്ടതോടെ 150ൽ എത്തി. ഒാരോ പന്ത് കഴിയുേമ്പാഴും കൂടുതൽ ആക്രമണകാരിയായ ധവാൻ 21 പന്തിലാണ് അവസാന 40 റൺസ് അടിച്ചുകൂട്ടിയത്. ആക്രമണംതന്നെയാണ് ധവാന് വിനയായതും. ഇരട്ട സെഞ്ച്വറി തേടിയുള്ള അതിവേഗ കുതിപ്പിൽ നുവാൻ പ്രദീപിനെ മുന്നോട്ടുകയറി അടിക്കാനുള്ള ശ്രമത്തിനിടെ മിഡ്ഒാഫിൽ മാത്യൂസിെൻറ കൈയിൽ അവസാനിച്ചു. വ്യക്തിഗത സ്കോർ 31ൽ നിൽക്കെ രണ്ടാം സ്ലിപ്പിൽ അസേല ഗുണരത്നയുടെ കൈയിൽനിന്ന് ധവാൻ വഴുതിപ്പോയിരുന്നു. ധവാെൻറ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയും ഉയർന്ന സ്കോറുമാണിത്. 2013ൽ ഒാസീസിനെതിരെ 187 റൺസെടുത്തിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 253 റൺസ് കൂട്ടിച്ചേർത്തു. 172 പന്തിലാണ് പുജാര സെഞ്ച്വറി തികച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. സ്കോർബോർഡിൽ 27 റൺസ് എത്തിയപ്പോൾ ഒാപണർ അഭിനവ് മുകുന്ദിനെ നഷ്ടമായി. പ്രദീപിെൻറ പന്തിൽ ബാറ്റുവെച്ച മുകുന്ദ് വിക്കറ്റ് കീപ്പർ ഡിക്കാവ്ലെയുടെ കൈയിൽ ഒതുങ്ങി. ഡി.ആർ.എസിൽ കുടുങ്ങിയാണ് നായകൻ വിരാട് കോഹ്ലി പുറത്തായത്. പ്രദീപിെൻറ ഉയർന്നുവന്ന പന്തിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ബാറ്റിലുരുമ്മിയ പന്ത് ഡിക്കാവ്ല പിടികൂടുകയായിരുന്നു. അമ്പയർ ഒൗട്ട് വിളിച്ചില്ലെങ്കിലും ഡി.ആർ.എസിന് നൽകിയ ലങ്കൻ നായകൻ രംഗന ഹെറാത്തിെൻറ തീരുമാനം മൂന്നാം അമ്പയർ ശരിവെച്ചു. ഇന്ത്യയുടെ മൂന്ന് വിക്കറ്റും നുവാൻ പ്രദീപാണ് സ്വന്തമാക്കിയത്. മുമ്പ് വെല്ലിങ്ടണിൽ ന്യൂസിലൻഡിനെതിരെ നേടിയ 375 റൺസായിരുന്നു ഇതുവരെ വിദേശ മണ്ണിലെ ഇന്ത്യയുടെ ആദ്യ ദിനത്തെ ഉയർന്ന സ്കോർ. പുതിയ പരിശീലകൻ രവി ശാസ്ത്രിയുടെയും ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയും അരങ്ങേറ്റ ടെസ്റ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.