ന്യൂഡൽഹി: കോഹ്ലിയുടെ റൺമഴക്കിടയിൽ അന്തരീക്ഷം കൂടി ചതിച്ചതോടെ ശ്വാസം മുട്ടി ശ്രീലങ്കൻ താരങ്ങൾ. ടെസ്റ്റിെൻറ രണ്ടാം ദിനം ഡൽഹിയിലെ പുകമഞ്ഞ് അസഹനീയമായപ്പോൾ സന്ദർശകർ ഫീൽഡിങ്ങിനെത്തിയത് മാസ്ക് അണിഞ്ഞ്. ഉച്ചകഴിഞ്ഞുള്ള സെഷനിലായിരുന്നു മുഖാവരണവും കളി മുടക്കവും ഡിക്ലറേഷനുമായി നീണ്ട നാടകീയ രംഗങ്ങൾ. വിരാട് കോഹ്ലി ഇരട്ട സെഞ്ച്വറിയും കടന്ന് കുതിക്കുന്നതിനിടെ ശ്രീലങ്കൻ ടീമിലെ അഞ്ചുപേർ മുഖാവരണമണിഞ്ഞ് മൈതാനത്തെത്തിയത് കണ്ട് കാണികൾ അമ്പരന്നു. കളി പുരോഗമിക്കവെ, 12.30ഒാടെ പേസ് ബൗളർ ലാഹിരു ഗാമേജ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മൈതാനം വിട്ടു. 17 മിനിറ്റോളമാണ് കളി മുടങ്ങിയത്. കൂടുതൽ പേർ മാസ്ക് അണിഞ്ഞ് കളി തുടർന്നെങ്കിലും ഒരുമണിക്കൂറിനകം അടുത്ത പേസ് ബൗളറും ശ്വാസം മുട്ടി മൈതാനം വിട്ടു.
റിസർവ് ബെഞ്ചിലുള്ള ലങ്കൻ താരങ്ങളാരും തന്നെ പകരം ഫീൽഡിങ്ങിനിറങ്ങാൻ തയാറായില്ല. ഇതോടെ, ട്രെയിനർ നിക് ലീക്ക് ഗ്രൗണ്ടിലിറങ്ങേണ്ടിവന്നു. 11 തികക്കാനായി ഫീൽഡിങ് കോച്ച് മനോജ് അബിവിക്രമ കൂടി മൈതാനത്തിറങ്ങാനിരിക്കെയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുന്നത്. സന്ദർശകരുടെ നിലപാടിൽ ക്ഷുഭിതനായ കോഹ്ലി താൻ പുറത്തായതിനു പിന്നാലെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് എതിരാളിയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു.എന്നാൽ, അതുവരെ മാസ്ക് അണിഞ്ഞുനിന്ന ശ്രീലങ്കൻ താരങ്ങൾ ബാറ്റിങ്ങിനെത്തുേമ്പാൾ ഒരു കരുതലുകളുമില്ലായിരുന്നു. ബാറ്റുമായി ലങ്കൻ ഒാപണർമാർ ക്രീസിലെത്തുേമ്പാൾ ഗാലറിയിൽ കാണികൾ കൂവലോടെയാണ് വരവേറ്റത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം മാസ്ക് അണിഞ്ഞ് കളത്തിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.