ഹേഗ്ലി ഓവൽ: ക്രിക്കറ്റിൽ വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന കാഴ്ചക്ക് ന്യൂസിലൻ ഡിലെ ആഭ്യന്തര ട്വൻറി20 ലീഗായ സൂപ്പർ സ്മാഷ് വേദിയായി. നോർതേൺ നൈറ്റ്സ് താരം ആൻറൺ ഡ െവിച്ചിെൻറ ഓവറിലെ ആറ് പന്തുകളും വേലിക്ക് മുകളിലൂടെ പറത്തി കാൻറർബറി കിങ്സിെൻറ ലിയോ കാർട്ടർ ട്വൻറി20യിൽ ഒരോവറിലെ ആറു പന്തുകളും സിക്സറടിക്കുന്ന നാലാമത്തെ ബാറ്റ്സ്മാനായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലാൻഡുകാരനും എല്ലാ ഫോർമാറ്റിലുമായി നേട്ടത്തിലെത്തുന്ന ഏഴാം ബാറ്റ്സ്മാനുമാണ് 25കാരനായ കാർട്ടർ.
29 പന്തിൽ പുറത്താകാതെ 70 റൺസെടുത്ത ഇടൈങ്കയൻ ബാറ്റ്സ്മാെൻറ മികവിൽ നൈറ്റ്സ് കുറിച്ച 220 റൺസ് വിജയലക്ഷ്യം കിങ്സ് അനായാസം കീഴടക്കി. യുവരാജ് സിങ് (2007), റോസ് വിറ്റ്ലി (2017), ഹസ്റത്തുല്ല സസായ് (2018) എന്നിവരാണ് മുമ്പ് ട്വൻറി20യിൽ നേട്ടം കൈവരിച്ചത്. ഗാരി സോബേഴ്സും ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഹെർഷൽ ഗിബ്സ് ഏകദിനത്തിലും ആറ് സിക്സർ പറത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.