റാഞ്ചിയിൽ ധോണിയുടെ അവസാന മത്സരം

റാഞ്ചി: സ്വന്തം നാട്ടുകാർക്ക് മുന്നിൽ മഹേന്ദ്ര സിങ് ധോണിയുടെ അവസാന മത്സരമാവുമോ ഇ ത്? ലോകകപ്പോടെ ദേശീയ ജഴ്സി അഴിച്ചുവെക്കുമെന്ന് കരുതപ്പെടുന്ന ‘എം.എസ്.ഡി’യുട െ ഇന്ത്യൻ മണ്ണിലെ അവസാന പരമ്പരയായിരിക്കും ആസ്ട്രേലിയക്കെതിരായ പരമ്പരയെന്നാണ് സൂചന. അങ്ങനെയെങ്കിൽ സ്വന്തം നഗരമായ റാഞ്ചിയിൽ ധോണിക്കിത് അവസാന അന്താരാഷ്ട്ര മത്സരമാവും.

കരിയറിെൻറ അസ്തമയ ഘട്ടത്തിലാണെങ്കിലും മികച്ച ഫോമിലാണ് ധോണിയിപ്പോൾ. ഇൗ വർഷം ഇതുവരെ എട്ട് ഏകദിനങ്ങൾ കളിച്ച ധോണി നാല് അർധശതകമടക്കം 301 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 2018ൽ 20 മത്സരങ്ങളിൽ ഒരു അർധശതകം പോലുമില്ലാതെ 275 റൺസ് മാത്രം നേടിയ സ്ഥാനത്താണിത്. 80.05 സ്ട്രൈക്ക് റേറ്റിലും 100.33 ശരാശരിയിലുമാണ് ഇൗ വർഷത്തെ സ്കോറിങ്. അവസാന ഹോം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ധോണിയുടെ ഫോം തുടരെട്ട എന്ന പ്രാർഥനയിലാണ് ആരാധകർ.
Tags:    
News Summary - ms dhoni ranchi- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.