ലണ്ടൻ: നാലാം ടെസ്റ്റിൽ 177 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇംഗ്ലണ്ട് പരമ്പര 3-1ന് സ്വന്തമാക്കിയപ്പോൾ, ചരിത്രം കുറിച്ചത് ഒാൾറൗണ്ടർ മുഇൗൻ അലി. ടൂർണമെൻറിൽ ഇംഗ്ലണ്ടിെൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ച അലി, ടൂർണമെൻറിൽ നേടിയത് 250 റൺസും 25 വിക്കറ്റുമാണ്. ഇതോടെ, നാലോ അതിൽ കുറവോ മത്സരങ്ങളടങ്ങിയ പരമ്പരയിൽ 250 റൺസും 25 വിക്കറ്റും കരസ്ഥമാക്കുന്ന ആദ്യ താരമായി മാറി. നേരത്തെ 21 വിക്കറ്റും 301 റൺസുമെടുത്തിരുന്ന മുൻ ന്യൂസിലൻഡ് ഒാൾറൗണ്ടർ സർ റിച്ചാർഡ് ഹാഡ്ലിയാണ് ഇൗ നേട്ടത്തിനരികെയുണ്ടായിരുന്ന ഏക താരം. നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് പരമ്പര നേടിയതോടെ 19 വർഷത്തിനുശേഷം സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് ചരിത്രം കുറിച്ചു. പരമ്പരയിലെ താരവും നാലാം മത്സരത്തിൽ മാൻ ഒാഫ് ദി മാച്ചും അലി തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.