ക്വാലാലംപുർ: പി.വി. സിന്ധുവിനും ൈസന നെഹ്വാളിനും ക്വാർട്ടറിൽ കാലിടറിയതോടെ മലേഷ്യ മാസ്റ്റേഴ്സ് ബാഡ ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതായി. വെള്ളിയാഴ്ച ആദ്യം ക്വാർട്ടറിലെത്തിയ ലോക ജേതാവായ സിന്ധു ടോപ് സീഡ് തായ്വാെൻറ തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് അടിയറവ് പറഞ്ഞു. സ്കോർ: 21-16, 21-16.
ആദ്യ ഗെയിമിൽ സിന്ധു, യിങ്ങിനെ 15-14ന് സമനില പിടിച്ചെങ്കിലും തുടർച്ചയായി നാലു പോയൻറുകൾ സ്വന്തമാക്കി തായ്വാൻ താരം മത്സരത്തിൽ മുന്നിലെത്തി. 11-20ന് യിങ് രണ്ടാം ഗെയിം ഏകപക്ഷീയമായി നേടുമെന്ന ഘട്ടത്തിൽ അഞ്ച് പോയൻറുകൾ നേടി സിന്ധു തിരിച്ചുവന്നെങ്കിലും ജയിക്കാൻ അതു പോരായിരുന്നു.
ഒളിമ്പിക് ജേതാവായ കരോലിന മരിനാണ് സൈനക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്. മരിന് വെല്ലുവിളിപോലും ഉയർത്താതെ സൈന 8-21, 7-21ന് കീഴടങ്ങി. സമീർ വർമയും എച്ച്.എസ്. പ്രണോയയും രണ്ടാം റൗണ്ടിൽ തോറ്റതോടെ പുരുഷ സിംഗ്ൾസിൽ ഇന്ത്യൻ പോരാട്ടം നേരത്തെ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.