രഞ്ജി ട്രോഫി: ജയം കണ്ടത്തൊനാവാതെ കേരളം


ജയ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ജയം കണ്ടത്തൊനാവാതെ കേരളം. എന്നാല്‍, നാലാം ഒന്നാമിന്നിങ്സ് ലീഡിലൂടെ മൂന്നു പോയന്‍റ് കൂടി കരസ്ഥമാക്കി നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളത്തിനായി. ഗ്രൂപ് സിയില്‍ ഹരിയാനക്കെതിരായ കളിയിലാണ് ഒന്നാമിന്നിങ്സ് ലീഡ് നേടിയ ശേഷം കേരളം സമനില വഴങ്ങിയത്. ഇതോടെ അഞ്ചു മത്സരങ്ങളില്‍ 12 പോയന്‍റുമായി കേരളം അഞ്ചാം സ്ഥാനത്താണ്. ഹരിയാന (16), ഹിമാചല്‍ പ്രദേശ് (15), ആന്ധ്രപ്രദേശ് (15), ത്രിപുര (12) എന്നീ ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്. 

ജയത്തിനായി അവസാന ദിവസം ഹരിയാനയുടെ പത്തു വിക്കറ്റുകള്‍ വീഴ്ത്തേണ്ടിയിരുന്ന കേരളത്തിന് മൂന്നു പേരെ പുറത്താക്കാനേ സാധിച്ചുള്ളൂ. വിക്കറ്റ് നഷ്ടമാവാതെ ആറു റണ്‍സുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഹരിയാന കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സിലത്തെിയിരുന്നു. 152 റണ്‍സുമായി പുറത്താവാതെ നിന്ന ഓപണര്‍ നിതിന്‍ സൈനിയാണ് ഹരിയാനയെ കാത്തത്. 75 റണ്‍സെടുത്ത രജത് പലിവാലും 50 റണ്‍സുമായി പുറത്താവാതെ നിന്ന മോഹിത് ഹൂഡയും മികച്ച പിന്തുണ നല്‍കി. കേരളത്തിനായി ജലജ് സക്സേന രണ്ടും ഇഖ്ബാല്‍ അബ്ദുല്ല ഒരു വിക്കറ്റും വീഴ്ത്തി. കേരളത്തിന്‍െറ അടുത്ത മത്സരം ഞായറാഴ്ച ഗോവക്കെതിരെയാണ്. 
 
Tags:    
News Summary - kerala haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.