പോർട് എലിസബത്ത്: ആസ്ട്രേലിയയുടെ അടിവേരിളക്കിയ ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റിൽ വിജയത്തിലേക്ക് നയിച്ച പേസ് ബൗളർ കാഗിസോ റബാദക്ക് കളത്തിലെ പെരുമാറ്റദൂഷ്യം വിനയായപ്പോൾ രണ്ട് മത്സരങ്ങളിൽ വിലക്ക്. ആദ്യ ഇന്നിങ്സിൽ ഒാസീസ് നായകൻ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കിയതിനുപിന്നാലെ ചുമലുകൊണ്ട് ഇടിച്ചതിനാണ് വിലക്ക് ലഭിച്ചത്. ഇതോടെ ഒാസീസിനെതിരായ പരമ്പരയിലെ അടുത്ത രണ്ട് ടെസ്റ്റുകളും റബാദക്ക് നഷ്ടമാവും.
സ്മിത്തിനെ ഇടിച്ചതിന് ലെവൽ ടു കുറ്റമാണ് ചുമത്തിയത്. ഇതുസംബന്ധിച്ച മാച്ച് റഫറി ജെഫ് ക്രോയുടെ വാദംകേൾക്കൽ തിങ്കളാഴ്ച നടന്നിരുന്നു. അദ്ദേഹം കുറ്റം ശരിവെച്ചതോടെ വിലക്ക് നിലവിൽവന്നു. വിലക്ക് ഭീഷണിയിലുള്ള താരം രണ്ടാം ഇന്നിങ്സിൽ ഡേവിഡ് വാർണർക്ക് പവിലിയനിലേക്ക് വഴികാണിച്ച് വീണ്ടും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
ടെസ്റ്റിെൻറ മൂന്നാം ദിവസമുണ്ടായ സംഭവത്തിൽ െഎ.സി.സി റബാദക്കുമേൽ ലെവൽ വൺ കുറ്റം ചുമത്തിയിട്ടുണ്ട്. മത്സരഫീസിെൻറ 50 ശതമാനം പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയൻറുമാണ് ലെവൺ വൺ കുറ്റത്തിനുള്ള ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.