സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിെൻറ പുതിയ പരിശീലകനായി മുൻ ഒാപണിങ് ബാറ്റ്സ്മാൻ ജസ്റ്റിൻ ലാംഗർ നിയമിതനായി. ഇൗ മാസം 22 മുതൽ നാലു വർഷത്തേക്കാണ് കരാർ. രണ്ട് ആഷസ് ടൂർണമെൻറുകളും ഏകദിന, ട്വൻറി20 ലോകകപ്പുകളും ഇതിനിടയിൽ കടന്നുവരും.
ആസ്ട്രേലിയൻ ക്രിക്കറ്റ് ഏറെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുേമ്പാഴാണ് 47കാരൻ പരിശീലകപദവി ഏറ്റെടുക്കുന്നത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പുറത്തായ പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ ഡാരൻ ലെഹ്മാൻ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇൗ സ്ഥാനത്തേക്കാണ് മുൻ സഹതാരത്തിെൻറ വരവ്.
ആഭ്യന്തര ക്രിക്കറ്റിലെ പരിശീലന അനുഭവസമ്പത്തുമായാണ് ലാംഗർ ദേശീയ കോച്ച് സ്ഥാനത്തേക്ക് ചുവടുവെക്കുന്നത്. 2012 മുതൽ വെസ്റ്റേൺ ആസ്ട്രേലിയയുടെയും പെർത്ത് സ്കോർച്ചേഴ്സിെൻറയും കോച്ചായിരുന്നു ലാംഗർ. ബിഗ്ബാഷിൽ മൂന്നുതവണ പെർത്ത് സ്കോർച്ചേഴ്സിനെ ജേതാക്കളാക്കിയ ലാംഗർ വെസ്റ്റേൺ ആസ്ട്രേലിയ വാരിയേഴ്സിനെ രണ്ടുവട്ടം ഏകദിന വിജയങ്ങളിലേക്കും നയിച്ചു. 2009 മുതൽ മൂന്നുവർഷം ദേശീയ ടീമിെൻറ അസിസ്റ്റൻറ് കോച്ചായ ലാംഗർ 2016ൽ വെസ്റ്റിൻഡീസിലെ ഏകദിന പരമ്പരയിലും 2017ൽ ശ്രീലങ്കയിലെ ട്വൻറി20 പരമ്പരയിലും ടീമിെൻറ ഇടക്കാല പരിശീലകനുമായിരുന്നു.
ഇടങ്കയ്യൻ ഒാപണറായിരുന്ന ലാംഗർ 105 ടെസ്റ്റുകളിൽനിന്ന് 7500 റൺസും 360 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്ന് 28,000 റൺസും നേടിയിട്ടുണ്ട്. മാത്യു ഹെയ്ഡനൊപ്പം ഒാസീസ് ടെസ്റ്റ് ടീമിെൻറ കരുത്തുറ്റ ഒാപണിങ് ബാറ്റ്സ്മാനായിരുന്നു ലാംഗർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.