ന്യൂഡൽഹി: രണ്ടാം അന്താരാഷ്ട്ര ഇടവേളക്കുശേഷം െഎ.എസ്.എല്ലിൽ വീണ്ടും വീറുറ്റ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ബുധനാഴ്ച നാലാം സ്ഥാനക്കാരായ ജാംഷഡ്പുർ അവസാന സ്ഥാനക്കാരായ പുണെ സിറ്റിയെ എതിരിടും. പുണെയുടെ തട്ടകത്തിലാണ് അങ്കം.
കഴിഞ്ഞ സീസണിൽ പുലികളായിരുന്നെങ്കിലും ഇത്തവണ പുണെ തീർത്തും താളംതെറ്റിയ അവസ്ഥയിലാണ്. ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ, ഒന്നിൽപോലും ജയിക്കാനായിട്ടില്ല. അഞ്ചു തോൽവിയും രണ്ടു സമനിലയുമായി രണ്ടു പോയേൻറാടെ അവസാന സ്ഥാനക്കാരാണ്. രണ്ടാം ഘട്ടത്തിലെങ്കിലും തിരിച്ചുവരാനായാൽ മാത്രേമ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് പുണെക്ക് കരകയറാനാവൂ. വെള്ളിയാഴ്ച ഗുവാഹതിയിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ മത്സരം.
അൽഫാരോ പോയി; ഹ്യൂം വന്നു
ഇടവേളയിൽ നിർണായക മാറ്റവുമായാണ് പുണെയുടെ വരവ്. ഉറുഗ്വായ് സൂപ്പർ താരം എമിലിയാനോ അൽഫാരോ രണ്ടു ദിവസം മുമ്പ് എ.ടി.കെയുമായി വായ്പ കരാറിൽ ഒപ്പിട്ട് കൂടുമാറി. ഇതോടെ, പുണെ നേരേത്ത സ്വന്തമാക്കിയ ഇയാൻ ഹ്യൂമിന് കളിക്കാൻ അവസരമൊരുങ്ങി. കാൽമുട്ടിലെ പരിക്ക് മാറി വിശ്രമത്തിലായിരുന്ന ഹ്യൂം ടീമിൽ എട്ടാമത്തെ വിദേശ താരമായിരുന്നു. എന്നാൽ, ഏഴു താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതി. അൽഫാരോ പോയ ഒഴിവിലേക്ക് മുൻ ബ്ലാസ്റ്റേഴ്സ് താരം തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.