ജീവിതം പഴയതുപോലെയായാൽ മാത്രം െഎ.പി.എല്ലിനെ കുറിച്ച് സംസാരിക്കാം -രോഹിത്

മുംബൈ: കോവിഡ് 19 ബാധയുടെ ഭീതിയിൽ രാജ്യം നിൽക്കുേമ്പാൾ െഎ.പി.എല്ലിനെ കുറിച്ച് സംസാരിക്കാനാവില്ലെന്ന് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ. യുസ്വേന്ദ്ര ചാഹലുമൊത്ത് ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നപ്പോഴായിരുന്നു ഹിറ്റ്മാെൻറ പ്രതികരണം. നമുക്ക് ഇപ്പോൾ രാജ്യത്തെ കുറിച്ച് മാത്രം ചിന്തിക്കാം. എന്നാണ് ഇൗ മഹാമാരി നമ്മെ വിട്ട് പോകുന്നത്, അന്ന് െഎ.പി.എൽ ആവേശത്തിലേക്ക് തിരിച്ചുപോവാമെന്നും താരം പറഞ്ഞു.

മുംബൈ നഗരത്തെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല. രോഹിത് വിജനമായ തെൻറ നാടിനെ കുറിച്ച് നെടുവീർപ്പിട്ടു. ക്രിക്കറ്റ് കളിക്കാരായ നമുക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ലഭിക്കുന്ന നല്ല അവസരമാണിതെന്നും ഒരുപാട് സമയം അവരോരൊപ്പം ചെലവിട്ട് തീർക്കാനാണ് ഉദ്ദേശമെന്നും താരം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിെൻറ ബാറ്റിങ് ഇതിഹാസം കെവിൻ പീറ്റേഴ്സണുമൊത്തും രോഹിത് ലൈവിൽ വന്നു. കരിയറിലെ ഏറ്റവും ദുഃഖകരമായ അനുഭവവും രോഹിതിനോട് അദ്ദേഹം ചോദിച്ചിരുന്നു. അതിന് രോഹിത് മറുപടിയായി പറഞ്ഞത് 2011ലെ ലോകകപ്പിൽ സ്ക്വാഡിലുൾപ്പെടുത്താത്തതിെൻറ സങ്കടമായിരുന്നു. ‘അന്ന് ഞാൻ ഫോമിലല്ലായിരുന്നു. സ്വന്തം വീട്ടമുറ്റത്ത് നടക്കുന്ന ലോകകപ്പിൽ ടീമിൽ ഇടം ലഭിക്കാത്ത അനുഭവമാണ് എപ്പോഴും തന്നെ വേട്ടയാടുന്നതെന്നും താരം പറഞ്ഞു.

അതേസമയം, മാർച്ച് 29ന് തുടങ്ങേണ്ടിയിരുന്ന െഎ.പി.എൽ കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 15നേക്ക് മാറ്റിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് െഎ.പി.എൽ തന്നെ ഇപ്രാവശ്യം ഒഴിവാക്കാനുള്ള സാധ്യതയും വിദൂരമല്ല. അതേ സമയം രണ്ട് മാസത്തോളമായി കാലിെൻറ മസിലിനേറ്റ പരിക്ക് കാരണം വിശ്രമത്തിലാണ് രോഹിത്. െഎ.പി.എല്ലിലൂടെ ടീമിൽ തിരിച്ചെത്താനുള്ള താരത്തിെൻറ ശ്രമവും ഇപ്പോൾ തുലാസിലായിരിക്കുകയാണ്.

Tags:    
News Summary - IPL talk once life gets back to normal-Rohit Sharma -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT