മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെൻറ് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യേ ാഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചർച്ചകൾ ബി.സി.സി.ഐ ആരംഭിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട ് ചെയ്തു.
ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ട്വൻറി 20 ലോകകപ്പ് നടത്താൻ ഐ.സി.സി നേരത്തെ നിശ്ചയിച്ചിരുന്നു. ആസ്ട്രേലിയയിലായിരുന്നു ടൂർണമെൻറ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആസ്ട്രേലിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വിസാ നിയന്ത്രണം വന്നാൽ ഐ.സി.സിക്ക് ടൂർണമെൻറ് മാറ്റേണ്ടതായി വരും. ഈ സമയത്ത് ഐ.പി.എൽ നടത്താമെന്നാണ് ബി.സി.സി.ഐയുടെ കണക്ക് കൂട്ടൽ.
ഏപ്രിൽ 15 മുതൽ ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 14 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്ലിനായി മുന്നൊരുക്കങ്ങളൊന്നും ബി.സി.സി.ഐ നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.