ചെന്നൈ: ആവനാഴിയിലെ അസ്ത്രങ്ങൾ ഇനിയും തീർന്നില്ലെന്ന് സുരേഷ് റെയ്ന തെളിയിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ. 47 പന്തിൽ 75 റൺസടിച്ചെടുത്ത റെയ്നയുടെ മികവിൽ 20 ഒാവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 169 റൺസെടുത്തു. നാല് കൂറ്റൻ സിക്സുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്സ്.
നിർണായകമായ ഏഴാം മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്സിെൻറ അഞ്ചാം ഒാവറിൽ സ്കോർ 26ൽ എത്തിനിൽക്കേ ചെെന്നെക്ക് വെടിക്കെട്ട് ഒാപണർ ഷെയ്ൻ വാട്സണെ (12) നഷ്ടമായി. തുടർന്ന് ഒത്തുചേർന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോ അമ്പാട്ടി റായുഡുവും സുരേഷ് റെയ്നയും ചെന്നൈയെ മുന്നോട്ടുനയിച്ചു.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസാണ് കൂട്ടിച്ചേർത്തത്. കൃണാൽ പാണ്ഡ്യയുടെ പന്തിൽ ബെൻ കട്ടിങ്ങിന് ക്യാച്ച് നൽകി റായുഡു (46) മടങ്ങുേമ്പാൾ സ്കോർബോർഡിൽ 97 റൺസായിരുന്നു. ശേഷം സ്ഥാനക്കയറ്റത്തോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ ധോണിയെ കൂട്ടുപിടിച്ച് റെയ്ന സ്കോർ ബോർഡ് ചലിപ്പിക്കാൻ തുടങ്ങി. എന്നാൽ, റെയ്ന അർധശതകം തികച്ചതിനു പിന്നാലെ 17ാം ഒാവറിലെ ആദ്യ പന്തിൽ ധോണിയെ (26) എവിൻ ലൂയിസിെൻറ കൈകളിലെത്തിച്ച് മിച്ചൽ മക്ലനാഗൻ കൂട്ടുകെട്ട് പൊളിച്ചു. ബ്രാവോ വന്നപോലെതന്നെ മക്ലനാഗെൻറ പന്തിൽ മർകണ്ഡെക്ക് ക്യാച്ച് നൽകി പൂജ്യനായി മടങ്ങി. സാം ബില്ലിങ്സിനും (3) തിളങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.