സിഡ്നി: ആഷസ് ടെസ്റ്റ് പരമ്പരയിലെ വൻ തോൽവിക്ക് ഏകദിനത്തിൽ കണക്കു ചോദിച്ച് ഇംഗ്ലണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്നും ജയിച്ച ഇംഗ്ലീഷുകാർ പരമ്പര നേരത്തേ സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തപ്പോൾ, ആസ്ട്രേലിയയുടെ മറുപടി ബാറ്റിങ് ആറു വിക്കറ്റ് നഷ്ടത്തിൽ 286ൽ അവസാനിച്ചു. ഇംഗ്ലണ്ടിന് 16 റൺസ് ജയം. ജോസ് ബട്ലറുടെ സെഞ്ച്വറിയും (100 നോട്ടൗട്ട്) ക്രിസ് വോക്സ് (53 നോട്ടൗട്ട്), ഒയിൻ മോർഗൻ (41), ജോണി ബെയർസ്റ്റോ (39) എന്നിവരുടെ സ്കോറിങ്ങുമാണ് ഇംഗ്ലണ്ടിന് രക്ഷയായത്. ടെസ്റ്റ് പരമ്പര 4-0ത്തിന് തോറ്റമ്പിയവർക്കിത് മധുര പ്രതികാരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.