ബ്രിസ്ബേൻ: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിെൻറ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ഉയർത്തിയ 271 റൺസിെൻറ വിജയലക്ഷ്യം 34 പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലും ആരോൺ ഫിഞ്ച് (106) സെഞ്ച്വറി നേടിയെങ്കിലും കാര്യമുണ്ടായില്ല. രണ്ട് വിക്കറ്റ് വീഴ്ത്തി 46 റൺസെടുത്ത് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച ജോ റൂട്ടാണ് മാൻ ഒാഫ് ദ മാച്ച്. ജോണി ബൈർസ്റ്റോ (60), അലക്സ് ഹെയില്‍സ് (57), ഒയിന്‍ മോര്‍ഗന്‍ (21), ജോസ് ബട്‍ലര്‍ (42) എന്നിവർ ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് നാലും റിച്ചാഡ്സൺ രണ്ടും വിക്കറ്റ് വീഴ്ത്തി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. നേരത്തെ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം ഏകദിനം ഞായറാഴ്ച സിഡ്നിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.