വിശാഖപട്ടണം: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. യുവതാരം ഋഷഭ് പന്തിെൻറ വെടിക്കെട്ടിലാണ് ഒരുവേള കൈവിെട്ടന്ന് തോന്നിച്ച മത്സരത്തിൽ ഡൽഹിയുടെ മനോഹര വിജയം. ഇതോടെ മുൻ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദ് പുറത്തായി. രണ്ടാം ക്വാളിഫൈയർ മത്സരത്തിൽ ഡൽഹിക്ക് ഇനി ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റുമുട്ടണം. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 162/8. ഡൽഹി ക്യാപിറ്റൽസ്: 165/8 (19.5 ഒാവർ).
ഹൈദരാബാദ് ഒരുക്കിയ 162 റൺസ് പിന്തുടർന്ന ഡൽഹിക്ക് ഒാപണർ പൃഥ്വി ഷാ (56) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതോടെ തോൽവി മണത്തിരുന്നു. എന്നാൽ, അഞ്ചു സിക്സും രണ്ട് ഫോറുമായി ഋഷഭ് പന്ത് (21 പന്തിൽ 49) കൊടുങ്കാറ്റായതോടെ ഡൽഹി വീണ്ടും കളിവരുതിയിലാക്കി. ഖലീൽ അഹ്മദ് എറിഞ്ഞ അവസാന ഒാവറിൽ ഉദ്വേഗം നിറഞ്ഞ രംഗങ്ങളുണ്ടായെങ്കിലും അഞ്ചാം പന്തിൽ ഫോറടിച്ച് വിൻഡീസ് താരം കീമോപോൾ സൺറൈസേഴ്സിെൻറ സ്വപ്നമോഹം തല്ലിക്കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.