മുംബൈ: ഇത്തവണത്തെ െഎ.പി.എല്ലിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡി.ആർ.എസ്) പ്രാബല്യത്തിലുണ്ടാവുമെന്ന് ചെയർമാൻ രാജീവ് ശുക്ല അറിയിച്ചു. വർഷങ്ങളായി ഇക്കാര്യം െഎ.പി.എൽ അധികൃതരുടെ പരിഗണനയിലുണ്ടെങ്കിലും ഇത്തവണയാണ് നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മുംബൈയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഒരിന്നിങ്സിൽ ഒരു റിവ്യൂ അവസരമാണ് ടീമിനുണ്ടാവുകയെന്നും ശുക്ല കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിക്കെതിരായ ആരോപണത്തിൽ ബി.സി.സി.െഎ അഴിമതിവിരുദ്ധ സമിതി മേധാവി നീരജ് കുമാറിെൻറ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
െഎ.പി.എല്ലും ടാറ്റ നെക്സണുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ചാണ് വാർത്തസമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.