ലണ്ടൻ: ക്രിക്കറ്റിലും ഫുട്ബാളിലും നാളെ ബോക്സിങ് ഡേ പോരാട്ടങ്ങൾ. പുതുവർഷപ്പിറവിക്ക് മുേമ്പ വിജയം തുടരാനുള്ള മോഹവുമായാണ് ടീമുകളുടെ പടയൊരുക്കം.
ക്രിക്കറ്റ്: പതിവ് തെറ്റിക്കാതെ ആസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ ബോക്സിങ് ഡേ അങ്കവുമായി ക്രീസിലിറങ്ങും. ആസ്ട്രേലിയക്ക് ന്യൂസിലൻഡിനെതിരെ മെൽബണിലാണ് ബോക്സിങ് ഡേ ടെസ്റ്റ്. പരമ്പരയിലെ രണ്ടാം മത്സരമാണിത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്ന ആദ്യ ടെസ്റ്റിന് സെഞ്ച്വറിയൻ വേദിയാവും.
ഫുട്ബാൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിനാണ് ഫുട്ബാളിലെ ബോക്സിങ് ഡേ പോരാട്ടം. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി ടീമുകൾ കളത്തിലിറങ്ങും. മുൻനിരക്കാരായ ലിവർപൂളും ലെസ്റ്റർ സിറ്റിയും തമ്മിലാണ് ബോക്സിങ് ഡേയിലെ പ്രധാന അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.