മുംബൈ: കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഇൗ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായതായി റിപ്പോർട്ട്. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ തയാറാണെന്നും സീസൺ ഉപേക്ഷിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ച കത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കി.
മാർച്ച് 29ന് തുടങ്ങാനിരുന്ന െഎ.പി.എൽ കോവിഡ് വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. ട്വൻറി20 ലോകകപ്പ് മാറ്റിവെക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചാൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ ടൂർണമെൻറ് നടത്താനാണ് ബി.സി.സി.െഎ നീക്കം.
രാജ്യത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞ രണ്ടുമാസങ്ങളായി സ്തംഭനാവസ്ഥയിലാണെന്നും രണ്ട് മാസത്തിനകം പരിശീലനങ്ങളും ക്രിക്കറ്റ് മത്സരങ്ങളും പഴയ രീതിയിലാകുമെന്നും കത്തിലൂടെ ഗാംഗുലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ക്രിക്കറ്റ് പുനരാരംഭിക്കുന്ന വേളയിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളടങ്ങുന്ന സ്റ്റാൻഡേഡ് ഒാപറേഷൻ പ്രൊസീജ്യർ (എസ്.ഒ.പി) ബി.സി.സി.െഎ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് സംസ്ഥാന അസോസിയേഷനുകൾക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും ഗാംഗുലി കത്തിൽ പറയുന്നു. ലോക്ഡൗൺ കാലത്ത് ബോർഡുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും കുടിശ്ശിക കൊടുത്തു തീർക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമെങ്കിൽ വിദേശത്തേക്ക് മാറ്റും-
–ബ്രിജേഷ് പട്ടേൽ
മുംബൈ: ഐ.പി.എൽ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ട്വൻറി 20 ലോകകപ്പ് സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായശേഷമേ ഐ.പി.എൽ മത്സര ഷെഡ്യൂൾ പ്രഖ്യാപിക്കൂ. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ ഭാഗികമായോ പൂർണമായേ വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതും പരിഗണിക്കും. ആദ്യ പാദം വിദേശത്തും രണ്ടാം പാദം ഇന്ത്യയിലുമായി നടത്തുകയാണെങ്കിൽ കളിക്കാരുടെ ക്വാറൻറീൻ പ്രശ്നമാകുമോ അടങ്ങിയ കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സെപ്റ്റംബറിൽ ഇന്ത്യയിൽ മഴക്കാലമാണെന്നതും കണക്കിലെടുക്കണം. ഇന്ത്യയിലോ വിേദശത്തോ ആണെങ്കിലും രണ്ടോ മൂന്നോ വേദികളിൽ കൂടുതൽ മത്സരങ്ങൾ നടക്കില്ല. എവിടെ നടന്നാലും കാണികൾക്ക് പ്രവേശനമുണ്ടാകില്ലെന്നും പട്ടേൽ പറഞ്ഞു.
‘ആവശ്യം പൂർണ െഎ.പി.എൽ’
കൊൽക്കത്ത: ഐ.പി.എൽ വെട്ടിച്ചുരുക്കുന്നതിനെ ടീമുകൾ അംഗീകരിക്കില്ലെന്നും പൂർണമായി നടത്തണമെന്നും കൊൽക്കത്ത ൈനറ്റ് റൈഡേഴ്സ് സി.ഇ.ഒ വെങ്കി മൈസൂർ. ഐ.പി.എല്ലിെൻറ ജനപ്രീതിയിലും ഗുണമേന്മയിലും ഒത്തുതീർപ്പിന് തയാറല്ല. വിദേശ കളിക്കാർ അടക്കം പങ്കെടുക്കുന്ന, കളികളുടെ എണ്ണം വെട്ടിക്കുറക്കാത്ത ഐ.പി.എൽ ആണ് നടത്തേണ്ടത്. ബി.സി.സി.ഐ മാർച്ചിൽ നടത്തിയ ചർച്ചയിൽ ഒന്നോ രണ്ടോ ക്ലബുകൾ ഇന്ത്യൻ കളിക്കാരെ വെച്ച് മാത്രം ഐ.പി.എൽ നടത്താമെന്ന് അറിയിച്ചിരുന്നു. ആ ക്ലബുകളുമായി സംസാരിച്ചപ്പോൾ തെറ്റായി ഉദ്ധരിച്ചതാെണന്നും വിദേശ കളിക്കാർ അനിവാര്യമാണെന്നുമാണ് അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.