മുംബൈ: കോവിഡ്-19 മുൻകരുതലിെൻറ ഭാഗമായി മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം സീ സൺ വെട്ടിച്ചുരുക്കിയേക്കുമെന്ന സൂചന നൽകി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. കേന്ദ ്ര സർക്കാർ നിർദേശവും വിവിധ കോണുകളിൽ നിന്നുയർന്ന അഭ്യർഥനകളും മാനിച്ച് വെള്ളിയാഴ്ചയാണ് ബി.സി.സി.ഐ സീസൺ ആരംഭം മാർച്ച് 29ൽനിന്ന് ഏപ്രിൽ 15േലക്ക് മാറ്റിയതായി പ്രഖ്യാപിച്ചത്.
15 മത്സരദിനങ്ങൾ കുറയുന്നതിനാൽ മത്സരങ്ങൾ വെട്ടിക്കുറക്കേണ്ടിവരും. എന്നാൽ, എങ്ങനെയാണ് ഇത് നടപ്പിൽവരുത്തുകയെന്നോ എത്ര മത്സരങ്ങൾ കുറയുമെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല. മുംബൈയിൽ നടന്ന ഐ.പി.എൽ ഭരണസമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ആഴ്ചകളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം. സീസൺ സുഗമമായി നടപ്പാക്കാൻ നിരവധി മാർഗങ്ങളാണ് ബി.സി.സി.ഐയും ടീം ഉടമകളും തമ്മിൽ നടന്ന യോഗത്തിൽ ചർച്ചയായത്. എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് അവയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ലേ ഓഫിലെത്തുന്ന രീതിയിൽ നടത്താനാണ് ഒരു പദ്ധതി. അല്ലെങ്കിൽ പരമാവധി ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ വീതം നടത്താനും ലക്ഷ്യമിടുന്നുണ്ട്.
സുരക്ഷ നടപടികൾകൂടി വിലയിരുത്തി മത്സരങ്ങൾ രണ്ടു നഗരങ്ങളിൽ മാത്രമാക്കി ചുരുക്കുന്ന കാര്യവും േയാഗത്തിൽ ചർച്ച ചെയ്തു. എന്നാൽ, മത്സരങ്ങൾ വിദേശത്തേക്ക് മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. സാമ്പത്തിക നഷ്ടത്തെക്കാൾ ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് കൊൽക്കത്ത നൈറ്റ് റൈേഡഴ്സ് ഉടമയായ ഷാറൂഖ് ഖാൻ അടക്കമുള്ളവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.