ബ്രിസ്റ്റൾ: നിലവിലെ ലോകചാമ്പ്യന്മാർക്ക് കുഞ്ഞന്മാരുടെ വെല്ലുവിളി. ആറാം കിരീടം തേടിയിറങ്ങുന്ന ആസ്ട്രേലിയക്ക് ശനിയാഴ്ച അഫ്ഗാനിസ്താനാണ് എതിരാളികൾ. കഴിഞ്ഞ ലോകകപ്പിനുശേഷം ഉയർച്ചതാഴ്ചകളിലായിരുന്ന ഒാസീസ് പക്ഷേ പതിവുപോലെ ലോകകപ്പെത്തുേമ്പാഴേക്ക് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അഫ്ഗാനാവെട്ട ചെറുമീനുകളായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ആരെയും കൊമ്പുകുത്തിക്കാനുള്ള വമ്പ് കൈവശമുണ്ട്.
വിലക്ക് കഴിഞ്ഞ് സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തിയതോടെ ഒാസീസ് ബാറ്റിങ് കരുത്തുറ്റതായിട്ടുണ്ട്. ഫിഞ്ച്, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ കൂടിയുള്ള ബാറ്റിങ് നിര മികച്ച ഫോമിലുമാണ്. മിച്ചൽ സ്റ്റാർകും പാറ്റ് കമ്മിൻസും നതാൻ കോർട്ടർ നൈലുമുള്ള പേസ് ബാറ്ററിയും മികച്ചത്. സ്പിന്നറായി നതാൻ ലിയോണോ ആഡം സാംപയോ കളിക്കും. അലക്സി കാരിയാവും വിക്കറ്റിന് പിറകിൽ.
സ്റ്റാർ ലെഗ്സ്പിന്നർ റാഷിദ് ഖാെൻറയും മുഹമ്മദ് നബിയുടെയും മുജീബുറഹ്മാെൻറയും സ്പിന്നാണ് അഫ്ഗാെൻറ കരുത്ത്. ഹാമിദ് ഹസെൻറ നേതൃത്വത്തിലുള്ള പേസ് നിര ദുർബലമാണ്. ഹസ്രത്തുല്ല സസായിയും ഹഷ്മത്തുല്ല ശഹീദിയുമാണ് ബാറ്റിങ്ങിെൻറ നെട്ടല്ല്. മുഹമ്മദ് ഷഹ്സാദ്, സമീഉല്ല ഷിൻവാരി, അസ്ഗർ അഫ്ഗാൻ, റഹ്മത്ത് ഷാ തുടങ്ങിയവരാണ് മറ്റു ബാറ്റ്സ്മാന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.