ന്യൂഡൽഹി: മൂന്നു വർഷം ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വം വഹിച്ചവർ പദവി ഒഴിയണമെന്ന സുപ്രീംകോടതി നിർദേശം വന്ന് ഒരു വർഷമായിട്ടും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്ത് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ജോയൻറ് സെക്രട്ടറി സ്ഥാനത്ത് മകൻ ജയ് ഷായും തുടരുന്നു. ലോധ കമ്മിറ്റി നിർദേശപ്രകാരം 2016നാണ് അസോസിയേഷൻ തലപ്പത്ത് മൂന്നു വർഷം നിന്നവർ പൂർണമായും മാറിനിൽക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. 2009 മുതൽ 2014വരെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറായ അമിത് ഷാ 2014 മുതലാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. മകൻ ജയ് ഷായും 2013 മുതൽ അസോസിയേഷെൻറ ജോയൻറ് സെക്രട്ടറി സ്ഥാനത്തുണ്ട്.
മോദി അധികാരത്തിൽ വന്നതിനുശേഷം ജയ് ഷായുടെ കമ്പനിക്കുണ്ടായ വളർച്ചയുടെ വാർത്ത പുറത്തുവിട്ട ‘ദ വയർ’ ഒാൺലൈൻ പോർട്ടൽ തന്നെയാണ് അമിത് ഷായും മകനുമടക്കം ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്ത് നിയമവിരുദ്ധമായി തുടരുന്ന വാർത്തയും കൊണ്ടുവന്നത്. കൂടാതെ, പൊതുപ്രവർത്തകരും അസോസിയേഷൻ തലപ്പത്ത് ഇരിക്കരുതെന്ന സുപ്രീംകോടതി നിർദേശമുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ അമിത് ഷായെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തിരുന്നു. ഇൗ നിർദേശവും ലംഘിച്ചാണ് അമിത് ഷാ സ്ഥാനത്ത് തുടരുന്നത്. സംഭവത്തിൽ ജയ് ഷായുടെ പ്രതികരണം തേടിയ ‘ദ വയറി’ന് തെൻറ നിയമ ഉപേദശകൻ യുക്തമായ മറുപടി അയക്കും എന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.