ക്രൈസ്റ്റ്ചർച്ച്: കൗമാര ലോകകപ്പ് പോരാട്ടത്തിന് അട്ടിമറിയോടെ തുടക്കം. ഉദ്ഘാടന ദിനത്തിലെ ആദ്യ മത്സരത്തിൽ പുതുശക്തികളായ അഫ്ഗാനിസ്താന് അയൽക്കാരായ പാകിസ്താനെതിരെ അഞ്ചു വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന ജയം. ഇന്ത്യൻ സമയം പുലർച്ചെ മൂന്നിനായിരുന്നു മത്സരം.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 47.4 ഒാവറിൽ 188ന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ 47.3 ഒാവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആദ്യ നാല് ഒാവറിനുള്ളിൽ പാകിസ്താൻ മുൻനിരയെ പുറത്താക്കി നായകൻ നവീനുൽ ഹഖ് നൽകിയ തുടക്കം മുതലെടുത്തായിരുന്നു അഫ്ഗാെൻറ കുതിപ്പ്. മറുപടി ബാറ്റിങ്ങിൽ ഇക്രം അലി ഖിൽ (46), ദാർവിഷ് റസൂൽ (76 നോട്ടൗട്ട്) എന്നിവർ ചേർന്ന് അനായാസവിജയം ഒരുക്കി.
മികച്ച ജയം നേടിയ ടീമിനെ പ്രധാനമന്ത്രി അബ്ദുല്ല അബ്ദുല്ല അഭിനന്ദിച്ചു. ലോകകപ്പിലെ മറ്റു മത്സരങ്ങളിൽ ആതിഥേയരായ ന്യൂസിലൻഡ്, സിംബാബ്വെ, ബംഗ്ലാദേശ് ടീമുകൾ ജയിച്ചു. ഗ്രൂപ് ‘എ’യിൽ ന്യൂസിലൻഡ്, വിൻഡീസിനെ എട്ടു വിക്കറ്റിന് തോൽപിച്ചു. ‘ബി’യിൽ പാപ്വന്യൂഗിനിക്കെതിരെ 10 വിക്കറ്റിനായിരുന്നു സിംബാബ്വെ ജയം. ‘സി’യിൽ ബംഗ്ലാദേശ്, നമീബിയയെ 87 റൺസിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.