മൊഹാലി: മഴയിൽ ഒലിച്ചുപോയ ഒന്നാം ട്വൻറി20യുടെ സങ്കടം തീർക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൊഹാലിയിൽ പാഡ് കെട്ടുന്നു. ധരംശാലയിലെ കളി മഴകാരണം ടോസിടാൻ പോലുമാവാതെ ഉപേക്ഷിച്ചുവെങ്കിൽ, മൊഹാലിയിൽ കാത്തിരിക്കുന്നത് തെളിഞ്ഞ ആകാശമാണ്. മഴ ഭീഷണിയില്ല. കാലാവസ്ഥയും സന്തുലിതം. ധരംശാലയിലെ മലമുകളിൽ പുതിയ ഹോം സീസണിനും ഒരു വർഷം കഴിഞ്ഞ് നടക്കുന്ന ലോകകപ്പിനുമുള്ള ഒരുക്കവും ലക്ഷ്യമിെട്ടത്തിയ ടീം ഇന്ത്യ, അടവുകളെല്ലാം മൊഹാലിയിലേക്ക് മാറ്റിവെക്കുന്നുവെന്ന് മാത്രം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാൻ ഇനി രണ്ടും ജയിക്കലാവും വിരാട് കോഹ്ലിക്കും, സന്ദർശക ക്യാപ്റ്റൻ ക്വിൻറൺ ഡി കോക്കിനും ലക്ഷ്യം.
ലക്ഷ്യം ലോകകപ്പ്; പന്തിന് പരീക്ഷ ആസ്ട്രേലിയൻ മണ്ണിലെ ട്വൻറി20 ലോകകപ്പിന് േടാസ് വീഴാൻ ഇനി കൃത്യം 13മാസം. 2020 ഒക്ടോബർ 18ന് ആരംഭിക്കുന്ന ലോകകപ്പ് മാമാങ്കത്തിലേക്കുള്ള തയാറെടുപ്പിെൻറ തുടക്കം കൂടിയാണ് ഇന്ത്യക്ക് ഇൗ പരമ്പര. കോഹ്ലിക്കു കീഴിൽ യുവനിര കെട്ടിപ്പടുക്കാനുള്ള ജോലികൾക്ക് മൊഹാലിയിൽ കർട്ടനുയരും.
ഇൗ പട്ടികയിൽ ആദ്യ വെല്ലുവിളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനാണ്. എം.എസ് ധോണിക്ക് പകരക്കാരനെ തേടുേമ്പാൾ അവസരങ്ങൾ ഉപയോഗപ്പെടുത്തി തെളിയിക്കാൻ പന്തിനാവുന്നില്ല. ടെസ്റ്റിലും, ഏകദിനത്തിലും ട്വൻറി20യിലും അവസരങ്ങൾ ഏെറ ലഭിച്ചെങ്കിലും മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം പന്തിൽനിന്ന് ലഭിച്ചിട്ടില്ല. െഎ.പി.എല്ലിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച താരത്തെ ട്വൻറി20 ഫോർമാറ്റിലേക്ക് ഉയർത്തിക്കാട്ടിയെങ്കിലും 17 രാജ്യാന്തര ഇന്നിങ്സിൽ 10 കളിയിലും ഒറ്റയക്കത്തിൽ മടങ്ങുകയായിരുന്നു.
ഏറ്റവും ഒടുവിൽ ആഗസ്റ്റ് ആദ്യവാരത്തിൽ വിൻഡീസിനെതിെര നേടിയ 65 റൺസാണ് ടോപ് സ്കോർ. ആസ്ട്രേലിയക്കും വിൻഡീസിനുമെതിരെ 3, 1, 0, 4 എന്നിങ്ങനെ സ്കോറുമായി ഏറെ പഴികേട്ടശേഷമായിരുന്നു പേരുദോഷം മാറ്റാവുന്ന അർധസെഞ്ച്വറി.
എന്നാൽ, ഏകദിനത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് കോച്ച് രവിശാസ്ത്രിയുടെ വിമർശനത്തിനും വഴിവെച്ചു. ഷോട്ട് സെലക്ഷൻ മുതൽ, ടീം ഉത്തരവാദിത്തം വരെ തോളിലേറ്റുകയെന്ന വെല്ലുവിളിയാണ് പരിചയ സമ്പന്നനായ യുവതാരത്തെ കാത്തിരിക്കുന്നത്. നാലാം നമ്പറിൽ അവസരം കാത്തിരിക്കുന്ന മനീഷ് പാണ്ഡെ- ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം കുൽദീപിനും യുസ്വേന്ദ്ര ചഹലിനും പകരമെത്തിയ ബൗളർമാരായ രാഹുൽ ചഹറിനും വാഷിങ്ടൺ സുന്ദറിനും ഫോം തെളിയിക്കേണ്ട ബാധ്യതയുണ്ട്. രോഹിത് ശർമക്കൊപ്പം ശിഖർ ധവാനാവും ഇന്നിങ്സ് ഒാപൺ ചെയ്യുക.
കഗിസോ റബാദായിലാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ. പുതു നിരയുമായെത്തുന്ന പ്രോട്ടിയാസിനും ലോകകപ്പ് കണ്ടുള്ള തലമുറകൈമാറ്റമാണ് ഇന്ത്യൻ പര്യടനം.
സാധ്യതാ ഇലവൻ ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ/ കെ.എൽ രാഹുൽ, വിരാട് കോഹ്ലി, മനിഷ് പാണ്ഡെ/ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ/ രാഹുൽ ചഹർ, ദീപക് ചഹർ, നവദീപ് സെയ്നി.
ദക്ഷിണാഫ്രിക്ക: ക്വിൻറൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, വാൻഡർ ഡസൻ, തെംബ ബവുമ, ഡേവിഡ് മില്ലർ, അൻഡിലെ പെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിേട്ടാറിയസ്, ബോൺ ഫോർടുയിൻ / ജോർജ് ലിൻഡെ, കഗിസോ റബാദ, ജുനിയർ ഡാല/ അൻറിച് നോർയെ, ടബ്രയ്സ് ഷംസി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.