വുഹാൻ (ചൈന): ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു, സൈന നെഹ്വാൾ എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു. പി. സായ് പ്രണീതും പുരുഷ ഡബിൾസിൽ എം.ആർ. അർജുൻ^രാമചന്ദ്രൻ ഷ്ലോക്, വനിത ഡബിൾസിൽ മേഘന ജക്കപുടി^പൂർവിഷ റാം ജോടികളും പുറത്തായി.
പുരുഷ വിഭാഗത്തിൽ ടോപ് സീഡും ലോക അഞ്ചാം നമ്പർ താരവുമായ ശ്രീകാന്ത് 7-2ന് മുന്നിട്ടുനിൽക്കെ എതിരാളി ഹോേങ്കാങ്ങിെൻറ വോങ് വിങ് കി പരിക്കുമൂലം പിന്മാറുകയായിരുന്നു. ലോക 10ാം റാങ്കുകാരനായ മലയാളിതാരം പ്രണോയ് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമാണ് ചൈനീസ് തായ്പേയിയുടെ വാങ് സു വെയിയെ കീഴടക്കിയത്. സ്കോർ: 16-21, 21-14, 21-12. ക്വാർട്ടറിൽ ശ്രീകാന്ത് കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ തന്നെ പരാജയെപ്പടുത്തിയ ലോക ഏഴാം നമ്പർ താരം മലേഷ്യയുടെ ലീ ചോങ് വെയിയെയും പ്രണോയ് ലോക രണ്ടാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയെയും നേരിടും.
വനിതകളിൽ മൂന്നാം സീഡും ലോക മൂന്നാം നമ്പർ താരവുമായ സിന്ധു 21-12 21-15ന് ചൈനയുടെ ചെൻ സിയാവോസിന്നിനെയും ലോക 12ാം നമ്പറായ സൈന 21-18 21-8 ചൈനയുടെ ഗാവോ ഫാങ്ജിയെയുമാണ് പരാജയപ്പെടുത്തിയത്. സൈനക്ക് ദക്ഷിണ കൊറിയയുടെ സീഡില്ലാതാരം ലീ ജാങ് മീയാണ് ക്വാർട്ടർ എതിരാളി. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യൂൻ^തായ്ലൻഡിെൻറ ബുസാനൻ ഒാങ്ബാംറുങ് ഫാൻ മത്സര വിജയികളായിരിക്കും സിന്ധുവിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.