ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം സൈന നെഹ് വാളിന് തോല്‍വി. ജാപ്പനീസ് താരമായ മിനാത്സു മിതാനിയോടാണ് ലോകം ഒന്നാം നമ്പര്‍ താരമായ സൈന പരാജയപ്പെട്ടത്. മത്സരം 40 മിനിറ്റ് നീണ്ടു നിന്നു. സ്കോര്‍ 13^21, 16^21
ബുധനാഴ്ച നടന്ന ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ തോല്‍പിച്ചാണ് 18ാം സ്ഥാനാക്കാരിയായ മിതാനി രണ്ടാം റൗണ്ടിലെത്തിയത്. വനിതാ സിംഗിള്‍സില്‍ ഇതോടെ ഇന്ത്യന്‍ മുന്നേറ്റത്തിന് അവസാനമായി. ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം ഇന്നലെ ഡബിള്‍സില്‍ തോറ്റിരുന്നു. സിന്ധുവിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജയിച്ചതെങ്കില്‍ സൈനക്കെതിരെ മിതാനി തികഞ്ഞ ആധിപത്യം പുലര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.