സാഫ് കപ്പ്: പകുതി സമയവും പത്തുപേർ; എന്നിട്ടും ബംഗ്ലാദേശിനോട് സമനിലയിൽ കുരുങ്ങി ഇന്ത്യ

മാലി: ഫിഫ റാങ്കിങ്ങിൽ 189ാം റാങ്കുകാരാണ് ബംഗ്ലാദേശ്. സാഫ് കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ഇന്ത്യയാവട്ടെ 107ാം റാങ്കുമായി ബഹുദൂരം മുന്നിലും. എന്നിട്ടും കിരീട ഫേവറേറ്റുകൾക്ക് ജയമില്ല. സാഫ് കപ്പ് 2021 ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനോട് 1-1നാണ് ഇന്ത്യ സമനിലയിലായത്. ചുവപ്പു കാർഡ് കണ്ട് ബംഗ്ലാദേശിന്‍റെ ഒരു താരം മടങ്ങിയപ്പോൾ മത്സരത്തിന്‍റെ പകുതി സമയവും പത്തു പേരായിരുന്നിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യയായിരുന്നു ആദ്യം മുന്നിലെത്തിയത്. 26ാം മിനിറ്റിലായിരുന്നു സീനിയർ താരം ഛേത്രിയുടെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോൾ ഇന്ത്യ മുന്നിട്ടുനിൽക്കുകയും ചെയ്തു.

രണ്ടാം പകുതി ആരംഭിച്ച് ഒമ്പത് മിനുറ്റ് പിന്നിട്ടപ്പോഴായിരുന്നു ബംഗ്ലാദേശിന് തിരിച്ചടിയുണ്ടാവുന്നത്. ലിസ്റ്റണ്‍ കൊലാക്കോയെ ഫൗള്‍ ചെയ്തതിന് ബിശ്വനാഥ് ഘോഷിന് ചുവപ്പു കാര്‍ഡ് കിട്ടി. ഇതോടെ ബംഗ്ലാദേശ് പത്തുപേരായി ചുരുങ്ങി. എന്നാല്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് ആക്രമണ വീര്യം വിട്ടില്ല. ഓരോരുത്തരും രണ്ടു പേരുടെ കളിപുറത്തെടുത്തതോടെ ഇന്ത്യ പതറി.



ആ ശ്രമത്തിന് ഫലം കാണുകയും ചെയ്തു. 74ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ബംഗ്ലാദേശിന്‍റെ സമനില ഗോള്‍.

യാസിന്‍ അറഫാത്താണ് ബംഗ്ലാദേശിനായി വലകുലുക്കിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുമായി ബംഗ്ലാദേശാണ് പട്ടികയില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ നിന്ന് ഒരു പോയിന്‍റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Tags:    
News Summary - SAFF Championship 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.